Tuesday 13 December 2011

ഉന്മാദത്തിന്റെ നൂല്പാലം കടന്നവർ


ഡിലന്‍ തോമസിന്റെ കാവ്യസമാഹാരത്തിന് അവതാരിക എഴുതിയ ദാനിയ ല്‍
ജോന്‍സ്‌ പറയുന്നുണ്ട് താനും തോമസും ചേര്‍ന്ന് ചില കവിതക ള്‍ രചിച്ചിട്ടുണ്ടെന്ന്. ഒന്നിടവിട്ട വരികളാണ് അവര്‍ രചിച്ചത്. രചനയുടെ ഭ്രാന്തമായ ഒരു തലമായി ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. ഹോളിവുഡിലെ അഭിനേത്രികളെയും കൂട്ടി കുടിച്ച് ലക്കുകെട്ട് മഹാനായ ചാര്‍ളി ചാപ്ലിനെ കാണുവാനായി പോയ തോമസ്‌ ആദ്യം ചെയ്തത് ചാപ്ലിന്റെ ടെന്നീസ്‌ കോര്‍ട്ടിനടുത്ത് കണ്ട ഒരു ചെടിയി ല്‍ മൂത്രമൊഴിക്കുകയായിരുന്നു. ആദ്യം പറഞ്ഞ രചനയിലെ സഹവര്‍ത്തിത്വം ഒരു ഭ്രാന്തായി നമ്മ ള്‍ സ്വീകരിക്കില്ലായിരിക്കാം. എന്തെന്നാല്‍ മലയാളത്തില്‍ തന്നെ സേതു - കുഞ്ഞബ്ദുള്ള, മാധവിക്കുട്ടി - മോഹനവര്‍മ, എം. ടി .- എന്‍. പി മുഹമ്മദ്‌ തുടങ്ങിയ തലമുതിര്‍ന്ന എഴുത്തുകാ ര്‍ തന്നെ അത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ കവിതയി ല്‍ ഓരോവരിയിലായി ഇങ്ങനെ ഒരു പരീക്ഷണം എത്രമാത്രം യുക്തിസഹമാണ് എന്നത് പ്രസക്തമായ സംശയമാണ്. ഡിലന്‍ തോമസിന്റെ രണ്ടാമത്തെ പെരുമാറ്റം മനുഷ്യന്റെ സ്വാഭാവിക ശീലങ്ങള്‍ക്ക് അന്യമാകുന്നതോടെ അത് നമുക്ക് ഭ്രാന്തമായ പെരുമാറ്റമാകുന്നു.
മാര്‍ട്ടി ന്‍ എസ്. ലിന്‍ഡ ര്‍  എഴുതിയ Are Creative Writers Mad? An Empirical Perspective
എന്ന ലേഖനത്തില്‍ ഉന്മാദവും സര്‍ഗാത്മകതയും കണിശമായി ചര്‍ച്ച ചെയ്യുന്നുണ്ട്. സര്‍ഗാത്മകതയും ഉന്മാദവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ അത് ഏതുതരം ബന്ധം? സര്‍ഗാത്മക പ്രവര്‍ത്തകരി ല്‍ തന്നെ കവി, നോവലിസ്റ്റ്, നാടകകൃത്ത്‌ എന്നിവരി ല്‍ ഈ ഉന്മാദം വ്യത്യാസപ്പെട്ടിരിക്കുന്നുണ്ടോ? ഉന്മാദം രചനാത്മക പ്രതിഭയെ ഉത്തേജിപ്പിക്കുന്നുണ്ടോ? അതോ സര്‍ഗാത്മക പ്രവര്‍ത്തനം ഒരാളെ ഉന്മാദിയാക്കുന്നുണ്ടോ? അതല്ല ഈ രണ്ടവസ്ഥകളെയും ഒരാളില്‍ നിര്‍മ്മിക്കുന്നത് അയാളുടെ പാരമ്പര്യമോ മായാത്ത ബാല്യകാല അനുഭവമോ മറ്റോ ആണോ? ഇത്തരം ചോദ്യങ്ങളും അതിന്റെ അന്വേഷനങ്ങളുമാണ് ലിന്‍ഡ ര്‍ മുന്നോട്ടു വെക്കുന്നത്. ഒരെഴുത്തുകാരന്റെ/കാരിയുടെ രചനകളെയും വ്യക്തിത്വത്തെയും സാഹിത്യസംബന്ധമായും മന:ശാസ്ത്രപരമായും മാനുഷികമായും വിശകലനം ചെയ്യുന്നത് ആവേശകരവും ആകര്‍ഷകവും സംതൃപ്തവുമാണ്. ഇത്തരം അന്വേഷണങ്ങ ള്‍ വിവാദങ്ങള്‍ക്ക്‌ വഴിമരുന്നിടുന്നുവെന്നും അത് മുന്‍ധാരണകള്‍ക്ക്‌ വിരുദ്ധമായ പുന:ചിന്ത പാകുന്നുവെന്നും ലിന്‍ഡ ര്‍ എഴുതുന്നു. അഗാധമന:ശാസ്ത്രത്തിന്റെ ഉപാധികള്‍ ഉപയോഗിച്ച് വായനക്കാരന് ഇത്തരം രചനകളി ല്‍ സൂക്ഷമമായി അന്വേഷിക്കാം. കണ്ടെത്താം. കണ്ടെത്തിയ ഫലങ്ങളെ സ്വജീവിതവുമായി ബന്ധപ്പെടുത്താം. ഇതാണ് നമ്മുടെ എഴുത്തുകാരുടെ കാര്യത്തിലും സംഭവിക്കുന്നത്. ഇത്തരം എഴുത്തുകാര്‍ നമ്മുടെ നിരന്തരമായ നിരീക്ഷണത്തില്‍ കഴിയുന്നു. അവരുടെ എഴുത്തുകള്‍, അവരുമായുള്ള അഭിമുഖങ്ങള്‍, ഏതെങ്കിലും ഏജന്‍സികള്‍ക്ക്‌ നിര്‍വഹിക്കാവുന്ന പരിശോധന എന്നിവ ഉന്മാദ വ്യക്തിത്വങ്ങളുടെ അന്തര്‍ഗതങ്ങളെ ബഹിര്‍ഗമിപ്പിക്കുന്നുണ്ട് എന്ന് ലിന്‍ഡ ര്‍ പറയുന്നു. സര്‍ഗാത്മ സാഹിത്യകാരന്മാ ര്‍ വായനക്കാര്‍ക്ക്‌ വിചിത്രജീവികളായി തോന്നിയേക്കാം. എന്നാല്‍ അവ ര്‍ അങ്ങനെയല്ല. അവരുടെ ആവേശം, ശിശുസഹജത, ലീലകള്‍ മറ്റുള്ളവരി ല്‍ ഭ്രാന്തിന്റെ ധാരണ സൃഷ്ടിച്ചേക്കാം. അത് ഒരു തരം അരക്കിറുക്ക്‌ മാത്രമാണെന്നും അതിനെ നാം എളുപ്പത്തി ല്‍ ഭ്രാന്തായി വ്യാഖ്യാനിക്കുകയാണെന്നും
മാര്‍ട്ടി ന്‍ എസ് ലിന്‍ഡ ര്‍ നിരീക്ഷിക്കുന്നു. എഴുത്തുകാരുടെ അസ്ഥിരപ്രതികരണം, വിഗ്രഹഭഞ്ജകത്വം എന്നീ സ്വഭാവവിശേഷങ്ങളെ ഭ്രാന്തിന്റെ ബഹിര്സ്ഫുരണമായി വ്യാഖ്യാനിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ മദ്യപിച്ചു കൊണ്ട് ഒരാള്‍ക്ക്‌ സര്‍ഗരചനയി ല്‍   ഏര്‍പ്പെടാ ന്‍ കഴിയില്ല എന്ന് പലരും അനുഭവവിവരണം നടത്തിയിട്ടുള്ളതുപോലെ ഭ്രാന്തിന്റെ അവസ്ഥയിലും ആര്‍ക്കും ഒന്നും എഴുതാനാവില്ല എന്ന് ലിന്‍ഡ ര്‍ വിശദമാക്കുന്നുണ്ട്. സ്വപ്രതിഫലനത്തിന്റെ ശേഷി നല്‍കിയിട്ടുള്ളത്‌ മനുഷ്യന് മാത്രമാണെന്നും അതുകൊണ്ട് തന്നെ അവന് ഉന്മാമാദിയാകാനുള്ള വിശേഷാധികാരവും ഉണ്ടെന്ന് ഹെഗ ല്‍ എഴുതിയിട്ടുണ്ട്. ദറിദയും ഫൂക്കോയും ഉന്മാദത്തിനും സുസ്ഥിരചിന്തക്കും ഇടയില്‍ ഒരു സുരക്ഷമേഖല എന്ന സമനിരീക്ഷണത്തി ല്‍ എത്തുന്നു. നമ്മുടെ വായനയുടെ അനുഭവം എന്താണ്? ലോകസാഹിത്യത്തില്‍ സാഹിത്യവും ഉന്മാദവും തമ്മിലുള്ള സമ്മേളനത്തിന് എണ്ണിയാ ല്‍ ഒടുങ്ങാത്ത ദൃഷ്ടാന്തങ്ങളുണ്ട്. മോപ്പസാങ്ങ്, വില്യം ഫോക്നര്‍, യുജീന്‍ ഒനീല്‍, സില്‍വിയ പ്ലാത്ത്, ഹെമിംഗ് വേ, വില്യം ബ്ലെയ്ക്ക് മുതലായവര്‍ സര്‍ഗാത്മകഭ്രാന്തിന്റെ സ്ഥലരാശിയി ല്‍ നിന്നുള്ള വെറും പെറുക്കിയെടുക്ക ല്‍ മാത്രമാണ്. സര്‍ഗരചനയുടെ കാലഘട്ടത്തി ല്‍ ഭ്രാന്തിന്‍റെ അതിരുകളി ല്‍ നിന്ന് സൃഷ്ടിയി ല്‍ ഏര്‍പ്പെടുകയും മലയാളിയുടെ ഭാവുകത്വത്തെ തച്ചുടച്ച് നവീകരിക്കുകയും ചെയ്ത ഒരു വിശ്രുത എഴുത്തുകാര ന്‍ നമുക്കുണ്ട്. വൈക്കം മുഹമ്മദ്‌ ബഷീര്‍. അദ്ദേഹത്തിന്റെ പാത്തോളജിയി ല്‍ ഉന്മാദം പ്രകടമായിരുന്നു. പാത്തോളജിക്ക ല്‍ ഉന്മാദം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും എഴുത്തിലും മൊഴിയിലും അരക്കിറുക്കിന്റെ ഭിന്നനിറങ്ങള്‍ ആവോളം കോരിയിട്ട ഒരെഴുത്തുകാരിയും നമുക്കുണ്ട്. മാധവിക്കുട്ടി.
വൈ.മു.ബ.
തനിക്ക്‌ തൊണ്ണൂറ്റിയൊമ്പത്‌ ശതമാനവും ഭ്രാന്തുണ്ട് എന്ന് തുറന്നു പറഞ്ഞ മലയാളത്തിലെ ഒരേ ഒരു എഴുത്തുകാരന്‍ ബഷീ ര്‍ ആണ്. 5, 10, 25, 50, 75 ശതമാനക്കണക്കില്‍ എല്ലാ മനുഷ്യരിലും ഭ്രാന്തുണ്ട്. ഭ്രാന്തിനെ പറ്റി ചിലതെല്ലാം ബഷീ ര്‍ തന്റെ ചില കഥകളി ല്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഉന്മാദവേളകളി ല്‍ മസ്തിഷ്കതരംഗങ്ങളിലൂടെ പാഞ്ഞ മിഥ്യാരൂപങ്ങളെ അദ്ദേഹം ഒരിയ്ക്കലും തന്റെ രചനകളില്‍ കടത്തിവിട്ടില്ല എന്ന് കെ പി അപ്പന്‍ പറയുന്നുണ്ട്. എന്നാല്‍ പാത്തുമ്മായുടെ ആട് എന്ന അനിതരസാധാരണമായ ഒരു രചനയുടെ പിറകി ല്‍ ബഷീ ര്‍ തൊട്ടുമുമ്പ്‌ അനുഭവിച്ച ഭ്രാന്തിന്റെ പൊലിമ ഉണ്ടായിരുന്നില്ലേ എന്ന് സംശയിക്കണം. ആടിന്റെ സൃഷ്ടിയും അതിന്റെ ആഖ്യാനവും വലിയൊരു ധ്യാനാത്മക അനുഭവം വായനക്കാരന് നല്‍കുന്നു. പാത്തുമ്മായുടെ ആട് പൂര്‍ണമായും ഒരു സാനട്ടോറിയത്തി ല്‍ വെച്ച് എഴുതപ്പെട്ട കൃതിയാണ്. വല്ലപ്പുഴയിലെ പി സി ഗോവിന്ദന്‍ നായരുടെ ചിത്തരോഗാശുപത്രിയുടെ പ്രശാന്തത ആടിലെ ഭാഷയിലും ആഖ്യാനത്തിലും സംഭവിക്കുന്നുണ്ട്. സ്നേഹം, ഉദാരത,  ദയ, പ്രതികാരം, ചതി എന്നിവയെല്ലാം നിര്‍മ്മലമായ ചാരുതയോടെ ഈ രചനയി ല്‍ പ്രത്യക്ഷമാകുന്നു. ഉന്മാദത്തിന്റെ ആപേക്ഷികത പോലെ ബഷീ ര്‍ സ്വീകരിച്ച രചനാരീതിയും ഇവിടെ ആപേക്ഷികമാണ്. എഴുത്തിലെ സറിയലിസ്റ്റിക് ഭാവന ബഷീറില്‍ ചിറകു വിടര്‍ത്തുന്ന കൃതികളി ല്‍ സുപ്രധാനമാണ് പാത്തുമ്മായുടെ ആട്. ബഷീര്‍ എഴുതുന്നു.
അങ്ങനെ കിടക്കുമ്പോള്‍ എന്നെ സ്റ്റൈലായി പെറ്റ ഉമ്മാ അടുത്തു വന്നു. മൂപ്പത്തിക്ക് അറുപത്തിയേഴോ എഴുപത്തിയേഴോ എണ്‍പത്തിയേഴോ വയസ്സുണ്ട്...  അറുപത്തിയേഴിനും എണ്‍പത്തിയേഴിനും ഇടയി ല്‍ ഊഞ്ഞാലാടുന്ന ഭാവന അസാധാരണമാണ്. ഈ അസാധാരണത്വമാണ് ജോ ണ്‍ എബ്രഹാം എന്ന ചലച്ചിത്രകാരനെ ഈ കൃതിയുടെ ദൃശ്യസാധ്യതയിലേക്ക് നയിച്ചത്‌, ഉദ്യമം നടക്കാതെ പോയെങ്കിലും.
        ബഷീര്‍ സൂഫിയായും സന്യാസിയായും മാന്ത്രികനായും പാചകക്കാരനായും കപ്പല്‍തൊഴിലാളിയായും കൈനോട്ടക്കാരനായും ട്യൂട്ടറായും നടന്നിട്ടുണ്ട്. ഇന്ത്യയിലും വെളിയിലും നിരന്തര സഞ്ചാരം നടത്തിയിട്ടുണ്ട്. ഒരിടത്തും ഉറച്ചുനില്‍ക്കാത്ത പ്രകൃതമായിരുന്നു. ബഷീറിന്റെ പ്രതികരണവും അങ്ങനെ തന്നെ. എങ്ങും നോക്കാതെ തുറന്നു പറയും. നസ്രാണി, നായര്‍, മുസല്‍മാന്‍, തീയ്യന്‍ എന്നൊക്കെ സ്വതന്ത്രമായി വിളിക്കാന്‍ ബഷീറിനേ സ്വാതന്ത്രമുണ്ടായിരുന്നുള്ളൂ. അത് നമ്മുടെ സാംസ്കാരിക ലോകം ആസ്വാദിക്കുകയാണ് ചെയ്തത്. മറ്റാരെങ്കിലുമാണത് ചെയ്തിരുന്നതെങ്കി ല്‍ വലിയ മത-ജാതീയ വിദ്വേഷത്തിന് ഇടയാകുമായിരുന്നു. ഭ്രാന്തിന്റെ ലോകത്ത്‌ അലയുന്ന കാലത്തു പോലും ബഷീ ര്‍ പരസ്പരവിരുദ്ധമായ കാര്യങ്ങ ള്‍ പറഞ്ഞിട്ടില്ല. കൃത്യമായ ബുദ്ധികൂര്‍മ്മതയോടെയാണ് എല്ലാ രചനകളും നിര്‍വ്വഹിച്ചത്. അവസാനകാലത്ത്‌ അദ്ദേഹം പറയുന്നത് കേട്ട് പക ര്‍ത്തി എഴുതി പല പത്രപ്രവര്‍ത്തകരും പ്രസിദ്ധീകരിച്ച പലതും ബഷീ ര്‍ എഴുത്തിറെ ലാവണ്യത്തെ പ്രകാശിപ്പിച്ചില്ല എന്നുമാത്രമല്ല അവ അദ്ദേഹം ഒരിയ്ക്കല്‍ നിരന്തരമായി പകര്‍ന്ന രസക്കൂട്ടിന് ഭംഗം വരുത്തുകയും ചെയ്തു. ചുരുക്കത്തില്‍ ബഷീ ര്‍ തന്റെ ഭ്രാന്തി ല്‍ നിന്ന് മുതലെടുത്തില്ല എന്നുവേണം കരുതാ ന്‍.
        ഉന്മാദത്തിനുള്ള ചികിത്സക്ക് ശേഷം ഒരിയ്ക്കല്‍ മദ്രാസി ല്‍ താല്‍ക്കാലികമായി തങ്ങുന്നതിനിടയി ല്‍ ഒരു രസകരമായ സംഭവമുണ്ടായി. താമസിക്കുന്ന ലോഡ്ജില്‍ സ്ഥിരമായി ഒരു സന്ദര്‍ശക ന്‍ എത്തുമായിരുന്നു. അദ്ദേഹം വന്നുകഴിഞ്ഞാല്‍ ആകാശത്തിനു ചുവട്ടിലുള്ള സകലതിനെ കുറിച്ചും ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരിക്കും. ഇത് അവിടത്തെ അന്തേവാസികള്‍ക്ക് ഏറെ മുഷിപ്പുണ്ടാക്കി. ഒരു ദിവസം ബഷീര്‍ ലോഡ്ജില്‍ വന്നു കയറുമ്പോ ള്‍ വാചാല ന്‍ സ്വപ്രവൃത്തിയി ല്‍ മുഴുകിയിരിക്കുന്നു. ബഷീര്‍ നേരെ അടുക്കളയി ല്‍ പോയി ഒരു കത്തിയുമായി തിരിച്ചു വന്നു. കത്തിയുമായി സന്ദര്‍ശകന്റെ നേരെ നീങ്ങി. മറ്റുള്ളവര്‍ എന്താണ് സംഭവിക്കുക എന്ന ഉത്ക്കണ്ഠയി ല്‍ ഇരുന്നു. ഭ്രാന്തുള്ള മനുഷ്യനാണ്. സന്ദര്‍ശകനെ കുത്തിമലര്‍ത്തുമോ? പിടിച്ചുമാറ്റും മുമ്പ്‌ ബഷീ ര്‍ കത്തി വാചാലന്റെ നേര്‍ക്ക്‌ നീട്ടി. കത്തി അയാളുടെ കൈയ്യി ല്‍ പിടിപ്പിച്ച ശേഷം കഴുത്ത് നീട്ടിക്കൊടുത്തു. എന്നിട്ട് എന്നെ കൊല്ല് എന്ന് പറഞ്ഞു. പിന്നെ സന്ദര്‍ശക ന്‍ അവിടെ നിന്നില്ല. ഇതേ ബഷീര്‍ തന്നെ ഭ്രാന്തിന്റെ പാരമ്യത്തി ല്‍ സ്വന്തം പത്നിയെ വരെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. സന്തതസഹചാരിയായ പുനലൂര്‍ രാജനെ നോക്കി കത്തി വീശി അവന്‍ പുനലൂ ര്‍ രാജന്റെ രൂപത്തിലും വരും എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്. ബഷീറിനെ പറ്റി എഴുതിയ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ - എം. ടി., ശോഭനാ പരമേശ്വരന്‍ നായര്‍, പുനലൂര്‍ രാജന്‍, പട്ടത്തുവിള കരുണാകരന്‍ തുടങ്ങിയവര്‍- അദ്ദേഹത്തിന്റെ ഉന്മാദവേളകളെ പലതവണ പരാമര്‍ശിച്ചിട്ടുണ്ട്. അങ്ങനെയാണ് അസൂയാവഹമായ കഥാപാത്രനിര്‍മ്മാണം നടത്തിയ ബഷീ ര്‍ തന്നെ എല്ലാ കഥാപാത്രങ്ങളെയും കീഴ്പ്പെടുത്തുന്ന ഉന്നതശീര്‍ഷനായ കഥാപാത്രമായി മാറുന്നത്. ബഷീറിന്റെ ഉന്മാദം നമുക്ക്‌ ഒരു രോഗമാല്ലാതെയാകുന്നു. അത് വായനക്കാരന്‍ ബഷീ ര്‍ എന്ന കഥാപാത്രത്തെ സര്‍ഗാത്മകമായി വാര്‍ത്തെടുക്കുമ്പോ ള്‍ ചേര്‍ക്കുന്ന സഹാജമിശ്രിതമായി മാറുന്നു.
കമലയെന്ന മാധവിക്കുട്ടിയെന്ന സുരയ്യയെന്ന കമല
കേള്‍ക്കുമ്പോ ള്‍ പേരില്‍ അല്പം ഭ്രാന്ത്‌ കളിയാടുന്നു. കമല ജനിക്കുകയും വളരുകയും ചെയ്ത പശ്ചാത്തലം കൂടെ പരിശോധിക്കുമ്പോള്‍ ഇങ്ങനെ ഒരു സമവാക്യം പ്രയാസകരമാണ്. രോഗനിര്‍ണയത്തില്‍ കമല ഒരു മനോരോഗിയല്ല. A Feminist Voice- A Study of Kamala Dass Poems  എന്ന ലേഖനത്തി ല്‍ രമേഷ്കുമാര്‍ ഗുപ്ത പറയുന്നത് കമലയുടെ കവിതകളി ല്‍ പുരുഷ കേന്ദ്രിത സമൂഹം ചാര്‍ത്തിയ വിലങ്ങുകളെ പൊട്ടിച്ചെറിയുന്ന പെണ്‍പക്ഷത്തെയാണ് കാണുന്നത് എന്നാണ്. ഇത്തരം വിലയിരുത്ത ല്‍ കമലയുടെ സുരയ്യാകാലഘട്ടത്തില്‍ സാധ്യമാകുമായിരുന്നോ? കമല എന്ന കാലത്തെ ജീവിതത്തിന്റെ ക്രമങ്ങള്‍ അവരുടെ ഇംഗ്ലീഷ്‌ രചനകളി ല്‍ പ്രകടമാണ്. ഇന്ത്യന്‍ ഇംഗ്ലീഷ്‌ ഭാഷയിലെ ഏറ്റവും ചേതോഹരങ്ങളായ രചനകളായി അവ മാറുന്നത് കവിതയില്‍ അങ്കുരിക്കുന്ന വിമോചനതീക്ഷണത കൊണ്ട് മാത്രമല്ല, കവിത കുളിര്‍ നുകരാനിരിക്കുന്ന പാരമ്പര്യത്തിന്റെ നവനീതം മണക്കുന്ന ഒരു അകത്തളമുണ്ട്. അത് നാലപ്പാടന്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. അതിനെ സവര്‍ണമെന്നു ആരെങ്കിലും മുദ്രകുത്തിയാ ല്‍ പോലും കാല്പനികമായ കാവ്യലോകത്ത് കമലയുടെ രചനകളെ കൂടുതല്‍ പുഷ്കലമാക്കാ ന്‍ അവ സഹായിച്ചിട്ടുണ്ട് എന്ന് വിമര്‍ശകര്‍ക്കും സമ്മതിക്കേണ്ടിവരും. മാധവിക്കുട്ടിയായി വന്നു മലയാളത്തി ല്‍ കഥക ള്‍ പറയുമ്പോഴും ബാല്യകാല സ്മരണകളും നീര്‍മാതളത്തണലും പങ്കുവെക്കുമ്പോഴും പ്രത്യക്ഷമാകുന്നത് മറ്റൊരു സ്ത്രീയാണ്. അടുക്കളയില്‍ ഒത്തു ചേരുന്ന കുടുംബാംഗങ്ങളുടെയും ഭൃത്യരുടെയും കുനുട്ടും കുന്നായ്മയും വാല്യക്കാരത്തി ചിരകുന്ന നാളികേരത്തോടൊപ്പം ആസ്വദിക്കുന്ന ഒരു ദാവണിപെണ്‍കുട്ടിയുടെ സഹജ ഭാവത്തോടെ മാധവിക്കുട്ടി വായനക്കാരനോട് പങ്കുവെക്കുന്നു. അവിടന്നും മാറി മാധവിക്കുട്ടി സുരയ്യയായി മറ്റൊരു വാതില്‍ തുറക്കുന്നു. അത് അതുവരെ നടന്ന പാതയില്‍ നിന്ന് തീര്‍ത്തും വഴിമാറിയുള്ള നടത്താമായിരുന്നു. പരമ്പരാഗത മലയാളി സങ്കല്പങ്ങളെ അത് മാറ്റിമറിച്ചു. അതിനിടയില്‍ കമലാദാസ്‌ മുഴക്കിയ വലിയൊരു കാഹളമുണ്ട്. അത് മൈ സ്റ്റോറിയിലും എന്റെ കഥയിലും വായനക്കാരന്‍ കണ്ടു. ആത്മകഥയല്ലെ എന്ന് കരുതി അപ്പടി വിശ്വസിച്ചു. അല്ലെങ്കിലും അങ്ങനെ വിശ്വസിച്ചുകൊണ്ട് വായിക്കാനായിരുന്നു മലയാളിയുടെ ആത്മാവ് ശ്രമിച്ചത്‌. മാധവിക്കുട്ടിയുടെ കഥകളെയും കമലയുടെ കവിതകളെയും സര്‍ഗാത്മക രചനക ള്‍ എന്ന നിലയി ല്‍ അതിന്റേതായ സ്വാതന്ത്ര്യത്തിലേക്ക്‌ നമ്മ ള്‍ വിട്ടയച്ചു. എന്നാല്‍ എന്റെ കഥയെ അങ്ങനെ വിടാന്‍ നമ്മ ള്‍ തയ്യാറായില്ല. അങ്ങനെ വിടരുതെന്ന് കമലയും ധരിച്ചിട്ടുണ്ടാവണം. മൈ സ്റ്റോറി അച്ചടിച്ചു വന്നിരുന്ന കാലത്ത്‌ കമ്പോളതാല്പര്യങ്ങ ള്‍ അതിന്റെ രചനയില്‍ നിഴലിച്ചിരുന്നു എന്ന് കമലാദാസ്‌ തന്നെ പറഞ്ഞിട്ടുണ്ട്. ഒരിയ്ക്കല്‍ അതി ല്‍ പറഞ്ഞതെല്ലാം കഥയല്ലേ എന്ന് അവര്‍ കൈ മലര്‍ത്തിയിട്ടുണ്ട്. അതേ കമല ദാസ്‌ പറഞ്ഞു, താന്‍ എന്റെ കഥയില്‍ പറഞ്ഞെതെല്ലാം കഥയാണെന്ന്. ഇഗ്ലീഷില്‍ പ്രസിദ്ധീകരിച്ച് മൈ സ്റ്റോറിയുടെ നേര്‍ പരിഭാഷ ആയിരുന്നില്ല എന്റെ കഥ. ഇംഗ്ലീഷില്‍ കറന്റ് വാരിക പ്രസിദ്ധീകരിച്ച മൈ സ്റ്റോറി വായനക്കാരന്റെ കണ്ണും മനസ്സും കവരുന്ന ഉപശീര്‍ഷകങ്ങളോടെയാണ് ഓരോ വാരവും പുറത്തിറങ്ങിയത്. പിന്നീട് മലയാളനാട് വാരിക അത് മലയാളത്തി ല്‍ പ്രസിദ്ധീകരിച്ചപ്പോ ള്‍ ഉപശീര്‍ഷകങ്ങ ള്‍ പലതും മാറ്റിയെഴുതി എന്നുമാത്രമല്ല ഉള്ളടക്കത്തിലും മാറ്റം വരുത്തി. ഇങ്ങനെ മാറ്റം വരുത്താവുന്ന ഒന്ന് എങ്ങനെ ആത്മകഥയാവും? ഈ തര്‍ക്കം ഇന്നും മലയാള സാഹിത്യത്തി ല്‍ തുടരുന്നുണ്ട്. സത്യത്തിലുള്ള വിശ്വാസം ഭ്രാന്താണെന്ന് പറഞ്ഞത്‌ നീഷേ ആണ്. അങ്ങനെയെങ്കി ല്‍ സത്യാസത്യങ്ങ ള്‍ അറിയാതെ കുഴങ്ങുമ്പോള്‍ എവിടെ നമ്മ ള്‍ ഭ്രാന്തിനെ അന്വേഷിക്കണം? ഭ്രാന്ത്‌ മാധവിക്കുട്ടിക്കോ വായനക്കാരനോ? മാധവിക്കുട്ടിയുടെ ആത്മകഥയിലെ യാഥാര്‍ത്ഥ്യം-ഭാവന അനുപാതം എത്ര എന്ന കാര്യത്തില്‍ ഇന്നും ദുരൂഹത തുടരുന്നു. എഴുത്തുകാരി തന്നെ പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്.
രണ്ടാമത്‌ അവസാന കാലത്തെ മത പരിവര്‍ത്തനമാണ്. കനേഡിയന്‍ എഴുത്തുകാരിയായ മെരിലിന്‍ വൈസ്‌ബോര്‍ഡ്‌ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചില്‍ തുടങ്ങി പത്ത് വര്‍ഷം നീണ്ടു നിന്ന അഭിമുഖത്തില്‍ മാധവിക്കുട്ടി കൌതുകകരമായ ചില കാര്യങ്ങ ള്‍ വെളിപ്പെടുത്തുന്നതായി കെ പി നിര്‍മല്‍കുമാ ര്‍ ഈയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പി ല്‍ എഴുതുകയുണ്ടായി. ഒരു യുവ മതപ്രഭാഷകനില്‍ അഭിരമിച്ചാണ് മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചതെന്നും പിന്നീട് അയാള്‍ പിന്മാറിയെന്നും മെരിലി ന്‍  നല്‍കിയ അഭിമുഖത്തി ല്‍ പറയുന്നുണ്ട്. ഇത് ഒരു പുതിയ വെളിപ്പെടുത്തലല്ല. എന്നാല്‍ പരിവര്‍ത്തനാനന്തരം ഒരു യുവഡോക്ടറുമായി മാധവിക്കുട്ടി പ്രണയത്തിലായി എന്നും മെരിലിനു നല്‍കിയ മുഖാമുഖത്തില്‍ മാധവിക്കുട്ടി വെളിപ്പെടുത്തുന്നു. ഇതൊക്കെ എത്രമാത്രം വിശ്വാസയോഗ്യമാണെന്ന സംശയവും നിര്‍മല്‍കുമാ ര്‍ ഉന്നയിക്കുന്നു. ആത്മകഥാരൂപകവും മതപരിവര്‍ത്തനപ്രഹസനവും മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ സമചിത്തതയെ ചോദ്യം ചെയ്ത രണ്ട് അധ്യായങ്ങളാണ്. ഈ രണ്ട് സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ മാധവിക്കുട്ടി ഉന്മാദിനിയായിരുന്നോ എന്ന അന്വേഷണം പലരും നടത്തിയിട്ടുണ്ട്. സന്ദര്‍ശകരുമായുള്ള സംഭാഷണങ്ങളിലും പരസ്പര ബന്ധമില്ലാത്ത നിലപാടുക ള്‍ അവ ര്‍ എടുത്തിട്ടുണ്ട്. മതം മാറ്റമല്ല മറിച്ച് അതിന്റെ പശ്ചാത്തലത്തില്‍ നടന്ന നാടകങ്ങളാണ് നമ്മെ അമ്പരപ്പിച്ചത്. പാര്‍ട്ടി രൂപീകരണവും തെരഞ്ഞെടുപ്പുമെല്ലാം ഒരു സ്വപ്നജീവിയുടെ രൂപമാണ് അവര്‍ക്ക്‌ ചാര്‍ത്തിക്കൊടുത്തത്. അത് കാല്പനികമായ യാത്രയായിരുന്നു, അതും കേരളീയ രാഷ്ട്രീയ സാമൂഹ്യ ഘടനയില്‍ നിന്നുകൊണ്ട്. സൂക്ഷമമായ ഭാഷാപ്രയോഗം നടത്തിയ മാധവിക്കുട്ടി നറുനിലാവ് കൊള്ളുന്ന നീര്‍മാതളത്തിന്റെയും പൂവരശിന്റെയു കുങ്കുമമരത്തിന്റെയും സൌരഭ്യം നമുക്ക്‌ നല്‍കി. നീര്‍മാതളം പൂത്തകാലം എന്ന ഓര്‍മപുസ്തകത്തി ല്‍ മാധവിക്കുട്ടിയുടെ നാരായണ ന്‍ നായ ര്‍ പിറുപിറുക്കുന്നു. അതെയതെ. സൊപ്നം കണ്ടോളൊ. വെല്യ കാശ്കാരനായി നാട്ട്പ്പോയി കുന്നംകൊളം അങ്ങാടി അങ്ങ്ട്ട് വാങ്ങിക്കൊളൊ. എന്തൊരു ചാരുതയാണ്, ലാളിത്യമാണ് ആ ഭാഷയ്ക്ക്!
        വര്‍ഷങ്ങളുടെ വസന്തങ്ങള്‍ പിന്നിട്ടു സുരയ്യ എഴുതുന്നു. അല്ലാഹുവേ, നീ താമസ്സുകളെ  ദുരീകരിക്കുക. ശല്യപ്പെടുത്തുന്ന ഈ ശരീരത്തെ അതിന്റെ രണ്ടാം സ്ഥാനത്തില്‍നിന്ന് വ്യതിചലിക്കാതിരിക്കുവാന്‍ ശീലിപ്പിക്കുക. അതിന്റെ കാമനകളില്‍ നിന്ന് എനിക്ക് മോചിതയാവണം. പിന്നീട് സര്‍വ മോചനങ്ങളില്‍നിന്നും ഞാന്‍ മോചിതയാവും. എന്റെ കിനാവുകളില്‍ നീ മാത്രം പ്രത്യക്ഷപ്പെടുക. നീ മതി, നിന്റെ മണലാരണ്യങ്ങള്‍ മതി, നിന്റെ ഉഷ്ണക്കാറ്റുകള്‍ മതി....
        താമസംവിനാ അവര്‍ ജീവിതനിരീക്ഷണത്തിന്റെ മറ്റൊരു ഗന്ധകപ്പുരക്ക് തീ കൊടുത്തു.
എനിക്കിഷ്ടമല്ലാ
മൌലവിമാരുടെ സന്ദര്‍ശനം
ഇഷ്ടമല്ലാ അവരുടെ ചുരുളന്‍താടികളും
അസഹിഷ്ണുതയുടെ ആ നോട്ടവും.
(മുനാഫിക്‌)
ഞാന്‍ അംഗീകരിച്ച ഒരു മതമേയുള്ളൂ:
സ്നേഹം. നാം പ്രണയത്തിന്റെ
വാക്കുകളുമായാണു വന്നത്.
പിന്നീടവയ്ക്ക് പ്രസക്തി വര്‍ധിച്ചു.
നമ്മുടെ ഉത്കണ്ഠകള്‍ ഞാ ന്‍
എന്റേതാക്കി, താങ്കളുടെ ശ്വാസത്തിന്റെ
താളം, തയമ്പു വീണ താങ്കളുടെ
കാലിന് ഇടയ്ക്കിടക്കുണ്ടാകാറുള്ള വേദന.
പിന്നെ ഒട്ടും അസ്വസ്ഥയാകാതെ
താങ്കളുടെ മതവും.
പക്ഷേ, ഏറെക്കഴിയും മുമ്പേ
ഞാന്‍ കണ്ടെത്തി, താങ്കളുടെ യജമാനന്‍
അള്ളാ ആയിരുന്നില്ലെന്ന്.
താങ്കളുടെ മേലാളന്മാരുടെ കോപം ഭയന്ന്
താങ്കളെന്നെ വിട്ടുപോയി...
(കൂലിപ്പട്ടാളക്കാരുടെ ഘോഷയാത്ര)
വായനക്കാരന്‍ ഇത്രയും വായിച്ചു പോകുമ്പോ ള്‍, മാധവിക്കുട്ടിയെ കമലയായും സുരയ്യയായും അനുഭവിച്ചു പോകുമ്പോള്‍ സ്വാഭാവികമായും ചോദിച്ചു പോകും, ശരിക്കും വട്ടാണല്ലേ? എന്ന്. അങ്ങനെ പരസ്യമായി ആരും ചോദിക്കാതിരുന്നത് നാലാപ്പാടന്‍ പാരമ്പര്യം വെയി ല്‍ വീശിയ കാവ്യാംശം കൊണ്ടോ ബാലാമണിയമ്മ മലയാളത്തിന് നല്‍കിയ മാതൃവാത്സല്യം കൊണ്ടോ മാത്രമായിരുന്നില്ല. മാധവിക്കുട്ടി എന്ന എഴുത്തുകാരി മലയാളത്തിലും ഇംഗ്ലീഷിലും തീ ര്‍ത്ത വിസ്മവാങ്ങ്മയ സൌധങ്ങളുടെ തലയെടുപ്പുകൊണ്ടും കൂടിയാണ്.
ഉന്മാദത്തിന്റെ ലോകത്ത്‌ ബഷീറും മാധവിക്കുട്ടിയും കണ്ടുമുട്ടുമ്പോ ള്‍ ചില ഇഴയടുപ്പങ്ങ ള്‍ കാണാം. ബഷീര്‍ റാഡിക്ക ല്‍ ഇസ്ലാം അംഗീകരിക്കാത്ത അന ല്‍ ഹഖുമായി കുറെ ഊരുചുറ്റി. മതങ്ങളുടെ
അതിര്‍ത്തികളി ല്‍ വെച്ച് വേഷം മാറി ബഷീ ര്‍ ഭിക്ഷുവും സൂഫിയുമായി. മദ്യത്തിന്റെ ലഹരിയിലും മസ്തിഷ്ക കമ്പനങ്ങള്‍ പ്രസരിപ്പിച്ച ഉന്മാദത്തിലും ഒരു അവധൂതനായി കൂടുവിട്ടു കൂടുമാറി. വാര്‍ദ്ധക്യത്തിലും കുമാരിമാര്‍ തനിക്കയച്ചുകൊണ്ടിരിക്കുന്ന പ്രണയലേഖനങ്ങളെ വാഴ്ത്തി സന്ദര്‍ശകരോട് സംസാരിച്ചു. മാധവിക്കുട്ടിയും വാര്‍ദ്ധക്യത്തി ല്‍ വിരുന്നുവന്ന കാമുകന്റെ അഴക്‌ വര്‍ണ്ണിച്ചു. ബാല്യകാലസഖിയില്‍ ആത്മാവിന്റെ ചോര പടര്‍ന്നിട്ടും ആ രചനയെ ആത്മകഥ എന്ന് വിളിച്ചില്ല. മാധവിക്കുട്ടി ഭാവനയില്‍ പൊതിഞ്ഞ അത്മാംശമായ എന്റെ കഥയെ ഒരു സങ്കോചവും കൂടാതെ ആത്മകഥ എന്ന് വിളിച്ചു, പലതവണ പരസ്പര വിരുദ്ധമായി പറഞ്ഞെങ്കിലും. ഒടുവില്‍ രണ്ട് പേരും രചിച്ച പുസ്തകത്തിന്‌ ഒരേ അര്‍ത്ഥമുള്ള പേരും വന്നു ചേര്‍ന്നു. ബഷീറിന്റെ അവസാന ഗ്രന്ഥം യാ ഇലാഹി എന്ന് വിളിക്കപ്പെട്ടപ്പോള്‍ മാധവിക്കുട്ടിയുടെ ഒടുവിലത്തെ പുസ്തകം അറിയപ്പെട്ടത് യാ അല്ലാഹ് എന്നാണ്.
മലയാള സാഹിത്യം പഠിക്കുന്ന ഒരാള്‍ക്ക്‌ ബഷീറും മാധവിക്കുട്ടിയും തമ്മിലുള്ള ഭിന്ന-സാമ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. മുഴുക്കിറുക്കെന്നു പറയാവുന്ന ഉന്മാദം ബഷീറിനെ പിടികൂടിയപ്പോ ള്‍ അരക്കിറുക്കെന്ന ഉന്മാദം മാധവിക്കുട്ടി അലങ്കാരമായി കൂടെ കൂട്ടുകയാണ് ചെയ്തത്. അതിനാല്‍ അവ ര്‍ കാണിച്ച മലക്കം മറിച്ചിലുകള്‍ മലയാളി സഹിച്ചു. അത് നമ്മുടെ മാധവിക്കുട്ടിയല്ലേ എന്ന് വായനക്കാര്‍ ക്ഷമിച്ചു. ചിലര്‍ക്ക് ചിലതെല്ലാം നമ്മ ള്‍ വകവെച്ചു കൊടുത്തിട്ടുണ്ടല്ലോ. എഴുത്തില്‍ ഋതുഭേദങ്ങ ള്‍ പകര്‍ത്തിയ രണ്ടെഴുത്തുകാ ര്‍ നമുക്ക്‌ അനശ്വര ര്‍ ആകുന്നത് അവ ര്‍ തിന്ന ഉന്മാദം കൊണ്ടല്ല, അവര്‍ വരച്ചിട്ട വര്‍ണലോകം കൊണ്ടാണ്.

Monday 16 May 2011

തോബാ തേക്ക് സിംഗ്


o¡a·®  pou h¡©É¡
Dta¤ JZ  
dj¢g¡n: F«. ¨¨eov
Bi¢j·¢¨·¡¾¡i¢j·¢ c¡kç·¢©ir¢¨k l¢gQc·¢¨Ê j©Ù¡ h¥©¼¡ ltn¹w´¤ ©mn« Cɬi¤¨Ti¤« d¡´¢Ì¡¨Êi¤« gjXJ¥T¹w´® Aly¨T J¤×l¡q¢J¨q ¨¨Jh¡s¢iY¤©d¡¨k O¢·©j¡L¢J¨qi¤« ¨¨Jh¡©sÙ¢ l¼¤. Cɬi¢¨k h¤o룫 O¢·©j¡L¢J¨q d¡´¢Ì¡c¢©k´¤« d¡´¢Ì¡c¢¨k p¢z¤´q¤« o¢K¤J¡yh¡i O¢·©j¡L¢J¨q Cɬi¢©k´¤« ¨¨Jh¡©sÙY¤Ù¡i¢y¼¤. AY® F±Yh¡±Y« i¤Ç¢djh¡i¢y¨¼¼® dsi¤J là. FÉ¡i¡k¤« D¼Y¡b¢J¡j¢Jw Y£yh¡c¨hT¤·¤Jr¢º¤. D¼YYk©i¡L¹w´¤ ©mn« ¨¨Jh¡×·¢c¤¾ Hy a¢lo« c¢Öi¢µ¤. Cɬi¢v fܤ´q¤¾ h¤o룫 O¢·©j¡L¢J¨q Cɬi¢v Y¨¼ Y¤Tj¡u Ac¤la¢´¡c¤« A¿¡·l¨j AY¢t·¢i¢©k´i´¡c¤« Cyj¡Q¬¹q¤« o½Y¢µ¤. p¢z¤´q¤« o¢K¤J¡yh¡i o¡b¡jX´¡t h¢´l¡s¤« d¡´¢Ì¡c¢v c¢¼® Cɬi¢©k´® ©d¡¼¤Jr¢º¤ F¼Y¢c¡v Ap¢z¤´q¡i O¢·©j¡L¢J¨q d¡´¢Ìc¢v Y¨¼ c¢kc¢t·¤J F¼ ±dmî« Dit¼©Yi¢¿. F¿¡l©ji¤« Cɬi®´® ¨¨Jh¡×« ¨Oਸ©TÙY¡J¤¼¤ F¼Y¤ Y¨¼i¡i¢i¢y¼¤ Y£yh¡c«.
      Cɬi¢v Fɤ cT´¤¼¤¨l¼® Bt´¤« Hy F·¤« d¢T¢i¤« C¿¡i¢y¼¤. F¼¡v d¡´¢Ì¡¨c o«fÜ¢µ® Cª l¡t· k¡©p¡s¢¨k O¢·©j¡L¡oç±Y¢i¢v lk¢i Okc« o¦n颵¤. AY® dk Yh¡mJq¢©k´¤« ci¢´¤¼Y¡i¢y¼¤. k¡©p¡s¢¨k O¢·©j¡L¡m¤d±Y¢i¢¨k Hy h¤o룫 O¢·©j¡L¢ Ai¡w ¨d¡¾¤¼ l¡t·Jq¤h¡i¢ F·¤¼ Dta¤ a¢c¸±Yh¡i oh¢z¡s¢¨Ê dY¢l¤ l¡ic´¡jc¡i¢y¼¤. Ai¡©q¡T® Hy o¤p¦·® ©O¡a¢µ¤, FÉ¡X® d¡J¢Ì¡u F¼®. O¹¡Y¢¨i Y¤s¢µ¤ ©c¡´¢ O¢·©j¡L¢ dsº¤,
      As¢i¢¨¿? h¥tµi¤¾ hT´¤©fëV¤Jw DÙ¡´¤¼ Cɬi¢¨k Hy Ìk«.
      Y¦díc¡i O¹¡Y¢i®´® d¢¨¼ ©O¡a¬¹q¤Ù¡i¢¿!
      AY¤©d¡¨k Hy o¢K® h©c¡©j¡L¢ h¨×¡y o¢K¤J¡j©c¡T¤ ©O¡a¢µ¤,
      ota¡tQ¢, Fɤ¨J¡Ù¡X® c½¨q¨i¡¨´ Cɬi®´® ¨¨Jh¡s¤¼Y®? ch¤´® Aly¨T g¡n¨i¡¼¤« d¢T¢i¢¿¨¿¡.
      O¹¡Y¢ hs¤dT¢ dsº¤,
      Fc¢i®´s¢i¡« B p¢z¤Ì¡c¢Jq¤¨T g¡n. fëV¢ Cɬuo®! Aly¨T Hy ¨d¡¹µ«!
      Hy a¢lo« J¤q¢µ¤¨J¡Ù¢y¼ Hy h¤o룫 O¢·©j¡L¢ Aks¢ l¢q¢µ¤,
      d¡´¢Ì¡u o¢z¡f¡a®!
      Aktµi¤¨T Dª´¢v Ai¡w c¢k« ¨d¡·¢ ©f¡bjp¢Yc¡i¢.
      ±g¡É¡oç±Y¢i¢¨k A©Él¡o¢Jw F¿¡ly« ©j¡L¢Jq¡i¢y¼¢¿. O¢kt ¨J¡ki¡q¢Jq¡i¢y¼¤. ¨J¡khj·¢v c¢¼® jȨ¸T¤¼Y¢c¤ ©lÙ¢ D©a¬¡LÌÁ¡t´® ¨¨J´¥k¢ ¨J¡T¤·® Aly¨T fܤ´q¡X® Al¨j O¢·©j¡L¡oç±Y¢i¢k¡´¢iY®. Alt´® Cɬ¡ l¢gQc¨·´¤s¢µ¤« FÉ¡X® d¡´¢Ì¡u F¼Y¢¨c J¤s¢µ¤« Al¬Çh¡i b¡jX©i DÙ¡i¢y¼¤¾¥. lt·h¡c J¡k o¡pOj¬¹¨q d×¢ Alt Y£t·¤« AÑj¡i¢y¼¤. a¢c¸±Y¹w o«gl¹q¤¨T oY¬oÜh¡i O¢±Y« ck®J¢i¢¿. Bm¤d±Y¢ l¡tVth¡t c¢jÈjj¡i¢y¼¤ F¼Y¢c¡v Aly¨T o«g¡nX¹q¢v c¢¼® Bt´¤« H¼¤« O¢J¨ºT¤´¡c¤« Jr¢º¢¿. A©Él¡o¢Jw´® As¢i¡l¤¼Y® Hy J¡j¬« h¡±Yh¡X®. K¡C¨a Ao« F¼¤ l¢q¢´¨¸T¤¼ Hj¡q¤Ù®. Ai¡q¡X® d¡´¢Ì¡u F¼ ©dj¢v h¤o룹w´® ©l¨s Hy j¡±né« DÙ¡´¢i¢j¢´¤¼Y®. F¼¡v d¡´¢Ì¡u Fl¢¨Ti¡¨X¼Y¢¨c J¤s¢µ® Alt´® Hy b¡jXi¤« DÙ¡i¢y¼¢¿.Alt Cɬi¢k¡¨XÆ¢v d¢¨¼ Fl¢¨Ti¡X® d¡´¢Ì¡u? Alt d¡´¢Ì¡c¢k¡¨XÆ¢v F¹¨ci¡X® Akç« h¤Ø® Alt Cɬi¢k¡i¢y¼Y®? A¨¿Æ¢v Akç« h¤Ø® Cɬi¢k¡i¢y¼lt F¹¨c ¨d¡T¤¼¨c d¡´¢Ì¡c¢k¡i¢?
      h¨×¡y O¢·©j¡L¢ Cɬ¡~d¡´¢Ì¡u, d¡´¢Ì¡u~Cɬ F¼ l¬tÏ Qkçc·¢v Bmi´¤r¸·¢k¡i¢. Ai¡w c¢k·¤ Ols¤ l¡j¨l ¨d¨¶¼® Hy hj·¢v Jis¢ AY¢¨Ê Hy m¢Kj·¢k¢y¼¤. GY¡Ù® jÙ¤ hX¢´¥s¤J©q¡q« Y¡¨r YT¢µ¤ J¥T¢i Bq¤J¨q ©c¡´¢ Yjqh¡i Cɬ¡~d¡´¢Ì¡u ±dmî« dj¢pj¢©´ÙY¢¨c d×¢ Hy ¨cT¤Æu ±do«L« cT·¢. d¡s¡l¤J¡ju l¼® Ai¡©q¡T® Y¡¨r Cs¹¢lj¡u Blm¬¨¸¶©¸¡w Ai¡w J¥T¤Yv Dij·¢©k´® Jis¢i ©mn« dsº¤,
      S¡u Cɬi¢k¤« d¡´¢Ì¡c¢k¤« Q£l¢´¡c¡±Lp¢´¤¼¢¿. S¡u Cª hj·¢c¤h¤Jq¢v F¨Ê o§j¡Q¬« Y£t´¡u ©d¡l¤Ji¡X®.
      C¹¨c mfï¡ih¡ch¡i Jk¤n¡Éj£È« Hy F«. Fo梴¡jc¡i h¤o룫 ©sV¢©i¡ FÕ¢c£i¨s f¡b¢µ¤. Ai¡w´® a£tM©cj« cT´¤¼ m£kh¤Ù¡i¢y¼¤. Hyc¡w Ai¡w o§l±oí¹¨q¿¡« Ar¢µ¤h¡×¢ Hy d¡s¡l¤J¡jc¤ ¨J¡T¤·¤. Y¤Tt¼® d¥tXcÞc¡i¢ Da¬¡c·¢©k©´¡T¢.
      h¨×¡y h¤o룫 A©Él¡o¢, Ai¡w O¢c¢©i¡¶¢v c¢¼¤¾ mÇc¡i Hy h¤o룫k£L¤J¡jc¡i¢y¼¤. Ai¡w a¢l©oc dY¢c©Õ¡ dY¢c¡©s¡ YlX J¤q¢´¤h¡i¢y¼¤. Ai¡w Hyc¡w A±dY£È¢Yh¡i¢ J¤q¢ c¢s¤·¢. Al¨Ê ©dj® h¤p½ak¢ F¼¡i¢y¼Y¢c¡v Y¡u K¡C¨a Ao« h¤p½ak¢ Q¢¼i¿¡¨Y hסyh¿ F¼® ±dK¬¡d¢µ¤. Al¨Ê ¨Oií¢¨i Y¤Tt¼® Hy o¢K¤J¡ju l¢q¢µ¤ dsº¤, Ai¡w o¢K¤J¡y¨T ©cY¡l¡i h¡Ít ©Yj¡ o¢¹¡¨X¼®. CY® Y¤s¼ A±Jh·¢©k´® c£¹¢. F¨ÉÆ¢k¤« Bd·® o«gl¢´¤¼Y¢c¤ h¤©Ø jÙ¤ ±g¡ÉÁ¡¨ji¤« AdJTJ¡j¢Jq¡i¢ ±dK¬¡d¢µ® ¨l©á¨s YTl¤h¤s¢Jq¢kTµ¤.
      ±g¡É¡oç±Y¢i¢¨k A©Él¡o¢Jw´¢Ti¢v H×a¢m¡±dXi·¢¨Ê Y¤Tt¼® ±g¡Éc¡i¢ h¡s¢i Hy p¢z¤ Ag¢g¡nJc¤Ù¡i¢y¼¤. Ai¡q¤¨T ±dXi¢c¢ Jr¢i¤¼ Ah¦Y®ot Cɬi¤¨T g¡Lh¡i¢ F¼Y® Ai¡¨q Br·¢v ©lac¢¸¢µ¤. Ai¡¨q Hy d¡´¢Ì¡c¢i¤« ±dXi¢c¢¨i Hy Cɬ´¡j¢i¤h¡´¢ h¡×¢¨´¡Ù¤¾ l¢gQc·¢c® L¥W¡©k¡Oc cT·¢i F¿¡ p¢z¤~h¤o룫 ©cY¡´©qi¤« Ai¡w JU¢ch¡i¢ md¢µ¤. F¼¡v O¢·©j¡L¢J¨q ¨¨Jh¡×« ¨O़ Y£yh¡c« AÉ¢hh¡i©Y¡¨T Ai¡q¤¨T o¤p¦·¤´w, Cc¢ Cɬi¢©k´¤ ©d¡J¡h©¿¡ F¼¤ dsº® Ai¡¨q Bm§o¢¸¢µ¤. d©È Ai¡w k¡©p¡t l¢T¡u Hy´h¿¡i¢y¼¤. Fɤ¨J¡¨Ù¼¡v Ah¦Y®os¢¨k Ag¢g¡nJl¦·¢¨i Ai¡w´® gih¡i¢y¼¤.
      i¥©s¡d¬u l¡tV¢v jÙ® B«©Lë¡~Cɬ´¡yÙ¡i¢y¼¤. C«Lë£n¤J¡t l¢¶¤©d¡J¤¼¤ F¼ l¡t· As¢º©Y¡¨T Alt Ag¢h¤K£Jj¢´¡c¢j¢´¤¼ ±dmq¸×¢ Otµ Bj«g¢µ¤. i¥©s¡d¬u l¡tV® C¿¡Y¡J¤©h¡? a¢lol¤« ±d¡Yv J¢¶¤©h¡? ¨±fV¢c¤ dJj« C·¢j¢i¤¾ Cɬu O¸¡·¢¨J¡Ù® Y¦dí¢¨¸©TÙ¢ly©h¡?
      dY¢cÕ¤ ltn¹w´¤ h¤Ø® O¢·©j¡L¡m¤d±Y¢i¢v ±d©lm¢¸¢´¨¸¶ Hy o¢K¤J¡jc¤Ù¡i¢y¼¤. Ai¡w F©¸¡r¤« c¢L¥Wh¡i Ao«fܹw dsº¤ cT¼¤. ‘Ddt a® L¤t L¤t a® A¨cJæ® a® ¨f b¬¡c a® h¤«L® a® a¡v H¡e® a® k¡v×i¢u’ F¼¢¹¨c. d¡s¡l¤J¡t dsi¤¼¤, Ai¡w C´¡kh±Yi¤« Hy ©d¡q J»Tµ¢¶¢¨¿¼®. l¢±mh¢´¡u Hj¢i®´¨kÆ¢k¤« J¢T¼¢¶¢¿. c¢¼¤c¢¼® Ai¡q¤¨T d¡a¹w c£yl¼® l£t·¢j¢´¤¼¤. J¡vl»Jq¤« ¨Ys¢µ¤ c¢k®´¤¼¤. B i¡Yci¢k¤« Ai¡w H¼¤ J¢T´¤Ji¤Ù¡i¢¿. Cɬi¤« d¡´¢Ì¡c¤« ¨¨Jh¡s¤¼ O¢·©j¡L¢J¨q o«fÜ¢µ OtµJq¢v Ai¡w d¥t» ±mÚ dY¢¸¢µ¤. ¨¨Jh¡×l¢ni·¢v Ai¡q¤¨T l£ÈX¨h¨É¼® B¨jÆ¢k¤« ©O¡a¢µ¡v Ai¡w Lªjlb§c¢i¢v hs¤dT¢ dsi¤«, ‘Ddt a® L¤t L¤t a® A¨cJæ® a® ¨f b¬¡c a® h¤«L® a® a¡v H¡e® a® Ll¨ÃÊ® H¡e® d¡´¢Ì¡u’. F¼¡v ¨¨lJ¡¨Y Ai¡w Ll¨ÃÊ® H¡e® d¡´¢Ì¡u F¼Y¢c¤ dJj« ©Y¡f¡ ©YJ® o¢¹®‘ F¼® ©Ot·¤. AY¡i¢y¼¤ Ai¡q¤¨T QÁd¶X«. C©¸¡w Ai¡w hפ¾l©j¡T¤ ©O¡a¢´¤¼¤, Fl¢¨Ti¡X® ©Y¡f¡ ©YJ® o¢¹®? Cɬi¢©k¡ d¡´¢Ì¡c¢©k¡? d¨È Bt´¤hs¢i¢¿ B Ìk« Fl¢¨Ti¡¨X¼®. l¢ma£Jj¢´¡u ±mh¢µl©j¡ Adj¢p¡j¬h¡i ©l¨si¤« ±d©pq¢JJq¢v AJ¨¸¶¤. o¢i¡v©´¡¶® Cɬi¢k¡i¢y¼¤. C©¸¡w d¡´¢Ì¡c¢v. AY¤©d¡¨k C©¸¡w d¡´¢Ì¡c¢k¡¨X¼® ©Y¡¼¤¼ k¡©p¡t Cɬi¢©k´® ©d¡J¤«. h¢´l¡s¤« Cɬ ¨h¡·« d¡´¢oí¡c¡J¤«. Y£t·¤« J¤r´¤¼Y¤ Y¨¼. d¢¨¼, Bt´¡X® dsi¡c¡J¤J, Cɬi¤« d¡´¢Ì¡c¤« H¼¢µ® Cª g¥h¤K·¤ c¢¼® Hj¢i®´v A±dY¬Èh¡J¢¨¿¼®?
      B o¢K® O¢·©j¡L¢i¤¨T Ykh¤T¢ ©ct·Y¡i¢y¼¤; Y¡T¢©j¡h¹w Ac¤ojXi¢¿¡·Y¤«. AYi¡w´® lc¬l¤« p¢«o¡ÅJl¤h¡i g¡l« cvJ¢. d©È Ai¡w Hy c¢yd±alQ£l¢i¡i¢y¼¤. Jr¢º dY¢cÕ¤ ltn¹w´¢Ti¢v Ai¡w Hj¢i®´v ©d¡k¤« Hj¡q¤h¡i¤« Hy Yt´·¢v ©d¡k¤« Gt¨¸¶¢¶¢¿. Boç±Y¢i¢¨k Ac¤glÑj¡i Q£lc´¡t dsi¤¼Y® Ai¡w ©Y¡f¡ ©YJ® o¢¹¢¨k ©lÙ±Y g¥h¢i¤¾, o¡Ø·¢J g±aYi¤¾ J¤T¤«f·¢¨k A«Lh¡¨X¼¡X®. Ai¡w Hy ±g¡Éc¡i¢ h¡s¢iY¡J¡«. Y¤Tt¼® Ai¡q¤¨T J¤T¤«f« Cª ±g¡É¡oç±Y¢i¢v ¨J¡Ù¤l¼¡´¢ O¹kJq¢k¢¶¤. h¡o·¢¨k¡j¢i®´v Alt Ai¡¨q J¡X¡u l¼¤. ltL£i Jk¡d¹w Y¤T¹¢i©Y¡¨T AY® c¢kµ¤.
      Ai¡q¤¨T ©dj® f¢nu o¢¹® F¼¡i¢y¼¤. F¼¡v F¿¡ly« Ai¡¨q ©Y¡f¡ ©YJ® o¢¹® F¼® l¢q¢µ¤. Ai¡w´® a¢lol¤« h¡ol¤« O¢·©j¡L¡oç±Y¢i¢v l¼¢¶® F±Y J¡kh¡¨i¼¤« H¼¤« As¢i¢¿. FÆ¢k¤« Hy QÁl¡oci¡¨k¼ ©d¡¨k Ai¡w fܤ´q¤¨T oztmc¨· h¤uJ¥¶¢ JÙ¤. A¼® Ai¡w F» ©Yµ®, c¼¡i¢ ©o¡¸¤ dY¸¢µ® J¤q¢´¤«. h¤T¢ O£J¢¨i¡Y¤´¢ l¦·¢i¤¾ l±oí¹w bj¢´¤«. fܤ´w F¨ÉÆ¢k¤« ©O¡a¢µ¡v hªc¢i¡l¤J©i¡ ‘Ddt a® L¤t L¤t a® A¨cJæ® a® ¨f b¬¡c a® h¤«L® a® a¡v H¡e® a® k¡v×i¢u’ F¼¢¹¨c A¶po¢´¤«.
      Ai¡¨q Boç±Y¢i¢v ¨J¡Ù¤l¼ J¡k·® Ai¡w´® l£¶¢v ¨¨mml·¢k¤¾ Hy hJq¤Ù¡i¢y¼¤. Alq¢©¸¡w BJtnJ oªzj¬h¤¾ Hy dY¢cÕ¤J¡j¢i¡X®. Alw Ai¡¨q J¡X¡u l¼¤. Al¨q f¢nu Y¢j¢µs¢º¢¿. J»¤c£t AT´¡u Alw AmÇi¡i¢y¼¤.
      Cɬ¡~d¡´¢Ì¡u loí¤ ¨¨Jh¡×« Y¤T¹¢i©¸¡v f¢nu o¢¹® CTi®´¢¨T h×® A©Él¡o¢J©q¡T® ©O¡a¢µ¤, Fl¢¨Ti¡X® ©Y¡f¡ ©YJ® o¢¹® F¼®. By¨h¡¼¤« dsº¢¿. C©¸¡w oztmJj¢¿. h¤Ø® Ai¡q¤¨T Bs¡h¢±z¢i« oztmJy¨T BLhc« Ai¡¨q h¤uJ¥¶¢ As¢i£µ¢y¼¤. C©¸¡w Byh¢¿. Ai¡q¤¨T AÉto§j¹w c¢Ökh¡i¢j¢´¤¼¤. Ai¡w´® o§É« J¤T¤«f« cnéh¡i¢. d¢¨¼ Alt ¨J¡Ù¤ly¼ Ddp¡j¹w. fܤ´q¤¨T o«o¡j·¢¨k ©oîpY¡kçj¬¹w... ©Y¡f¡ ©YJ® o¢¹® Cɬi¢©k¡ d¡´¢Ì¡c¢©k¡ F¼® Alt dsi¤h¡i¢y¼¤ F¼® Ai¡w´® Ds¸¡i¢y¼¤. Alt ©Y¡f¡ ©YJ® o¢¹¢v c¢¼¤Y¨¼i¡l¡« ly¼¨Y¼¤« Ai¡w bj¢µ¤.
      Hy A©Él¡o¢ o§i« ¨¨alh¡i¢ ±dK¬¡d¢µ¤. Hy a¢lo« Fl¢¨Ti¡X® ©Y¡f¡ ©YJ® o¢¹® F¼® f¢nu o¢¹® Ai¡©q¡T® ©O¡a¢µ¤. Ba¬« Ai¡w dY¢l¤©d¡¨k Ds¨´µ¢j¢µ¤. d¢¨¼ dsº¤,
      AY® Cɬi¢k¤h¿ d¡´¢Ì¡c¢k¤h¿. l¡oíl·¢v AY® Fl¢¨Ti¤h¿. J¡jX« AY¢¨Ê Ì¡c¨· d×¢ S¡c¢Y¤l¨j Hy Y£yh¡c¨hT¤·¢¶¢¿.
      f¢nu o¢¹® ¨¨alhc¤n¬©c¡T¤ i¡O¢µ¤, Cª ±dmî« Y£t´¡u ©lÙ D·jl¢T¡u. d¨È Bw¨¨al« hפ Y¢j´¤Jq¢k¡¨X¼¤ JÙ® HT¤l¢v Èh¨J¶® f¢nu o¢¹® A¶po¢µ¤,
      Ddt a® L¤t L¤t a® A¨cJæ® a® ¨f b¬¡c a® h¤«L® a® a¡v H¡e® L¤yQ¢ a¡v K¡vo BÊ® L¤yQ¢ J¢ e©·©p¡©Q¡ ©f¡¨k ©o¡ c¢p¡v oY® ±m£ AJ¡v’.
      f¢nu o¢¹® dsi¡u ±mh¢µY® CY¡i¢y¼¤,
      c£¨i¡y h¤o룫 ¨¨alh¡iY¢c¡v Fc¢´¤·j« Yy¼¢¿. c£¨i¡y o¢K® ¨¨alh¡i¢y¨¼Æ¢v Fc¢´¤·j« Y©¼¨c.
      ¨¨Jh¡×« cT´¤¼Y¢c® J¤sµ¤ a¢lo¹w´¤ h¤Ø® ©Y¡f¡ ©YJ® o¢¹¢v c¢¼® f¢nuo¢¹¢¨Ê Hy h¤o룫 O¹¡Y¢ Ai¡¨q J¡X¡u l¼¤. h¤¨Ø¡j¢i®´k¤« l¼¢¶¢¿¡¨· Hj¡w. Ai¡¨q JÙ©Y¡¨T f¢nu o¢¹® Hr¢º¤ h¡s¡u ±mh¢µ¤. d¨È l¡tVt YTº¤.
      c£ c¢¨Ê o¤p¦·® eok¤À£¨c Y¢j¢µs¢º¢¨¿?
      Ai¡w c¢¨¼ J¡X¡u l¼¢j¢´¤Ji¡X®. f¢nu o¢¹® O¹¡Y¢¨i Hq¢º¤©c¡´¢¨´¡Ù® F©É¡ d¢s¤d¢s¤·¤. eok¤À£u O¹¡Y¢i¤¨T O¤hk¢v ¨¨J ¨lµ¤.
      G¨s´¡kh¡i¢ c¢¨¼ l¼¤ J¡XX¨h¼® S¡u B±Lp¢´¤¼¤. Ai¡w dsº¤, d©È ©cj« J¢¶¢i¢¿. c¢¨Ê J¤T¤«f·¢c® o¤Kh¡X®. Alt o¤jÈ¢Yj¡i¢ Cɬi¢©k´¤ ©d¡i¢. Fc¢´¡l¤¼ op¡i« S¡u ¨Oií¤¨J¡T¤·¤. c¢¨Ê hJw j¥d® Jªt... eok¤À£u Akç« o©zp¢µ® Y¤Tt¼¤, Alq¤« Cɬi¢v o¤jÈ¢Yi¡X®.
      f¢nu o¢¹® m¡Éc¡i¢ c¢¼¤. eok¤À£u Y¤Tt¼¤,
      c¢c´® o¤Kh¡©X¡ F¼® Y¢j´¡u c¢¨Ê fܤ´w F©¼¡T¤ dsº¤. c£i¤« ©lL« Cɬi¢©k´¤ ©d¡J¤«. fvf£t o¢¹® g¡i¢©i¡T¤« jM¤f£t o¢¹® g¡i¢©i¡T¤« Ah¦Y® Jªt fp©c¡T¤« F¨Ê ok¡« dsiX«. eok¤À£c® o¤Kh¡¨X¼® fvf£s¢©c¡T¤ dsiX«. Alu l¢¶¤ ©d¡i jÙ® FyhJw´¤« o¤K« Y¨¼. Al jÙ¤« ¨dפ. c¢tg¡L¬Jj¨h©¼¡X« J¤º¤¹q¢¨k¡¼® O·¤. d¢¨¼ F©¸¡r¤« S¡cl¨j H¡t´¡s¤Ù® F¼® dsiX«; FÉ¡lm¬h¤¨ÙÆ¢k¤« Fc¢¨´r¤Y¡c¤«.
      d¢¨¼ Ai¡w dsº¤, S¡u J¤sµ® dë« dr¹w c¢c´® ¨J¡Ù¤l¼¢¶¤Ù®.
      f¢nu o¢¹® o½¡c« o§£Jj¢µ¤. AY® d¡s¡l¤J¡jc® ¨¨Jh¡s¢.
      Fl¢¨Ti¡X® ©Y¡f¡ ©YJ® o¢¹®? Ai¡w ©O¡a¢µ¤.
      Fl¢¨T? Fɤd×¢? A¨Yl¢¨Ti¡i¢y©¼¡ Al¢¨T·¨¼i¤Ù®. eokÀ£u dsº¤.
      Cɬi¢©k¡ d¡´¢Ì¡c¢©k¡?
      Cɬi¢k¡X®. A¿; d¡´¢Ì¡c¢k¡X®.
      H¼¤« dsi¡¨Y f¢nu o¢¹® cT¼¤. Ai¡w d¢s¤d¢s¤·¤, ‘Ddt a® L¤t L¤t a® A¨cJæ® a® ¨f b¬¡c a® h¤«L® a® a¡v H¡e® a® d¡´¢Ì¡u BÊ® Cɬ a¤t e¢©· hªu’.
      HT¤l¢v ¨¨Jh¡×·¢c¤¾ o¼¡p¹w d¥t·¢i¡i¢. ¨¨Jh¡×« ¨O©àÙ O¢·©j¡L¢Jq¤¨T d¶¢J Cy j¡Q¬¹q¤« djoçj« ¨¨Jh¡s¢. Y¢iY¢ c¢Öi¢µ¤.
      YX¤· ¨¨mY¬J¡kh¡i©¸¡w Hy ±T´® c¢s¨i p¢z¤´q¤« o¢K¤J¡yh¡i O¢·©j¡L¢J¨q ©d¡k¢o® AJØT¢©i¡¨T Cɬu AY¢t·¢i¢©k´® ¨J¡Ù¤©d¡i¢. J¡j¬¹q¤¨T o¤Lhh¡i cT·¢¸¢c¡i¢ Dit¼ D©a¬¡LÌÁ¡y« A©¹¡¶¤ ©d¡i¢. l¡Li¢¨k O¤Æ·¢v jÙ¤ g¡L´¡y« JÙ¤h¤¶¢. ©jKJw H¸¤¨lµ® ¨¨Jh¡s¢.
      h©c¡©j¡L¢J¨q ±T´¢v c¢¼¢s´¢ AY¢t·¢ JT·¢ ¨¨Jh¡s¡c¤¾ ±diЫ Bj«g¢µ¤. O¢kt ±T´¢v c¢¼¢s¹¡u l¢o½Y¢µ¤. O¢kt dk a¢´¤Jq¢©k´® d¡º¤. hפ O¢kt d¥tX cÞj¡i¢. l±oí« bj¢¸¢µ DT¨c Al l£Ù¤« Dªj¢¨is¢º¤. Alt F©É¡ ±dY¢Ñ ¨O¡¿¢. d¡¶¤ d¡T¢. Alt A©c¬¡c¬« Y¿¤J¥T¢. O¢kt Jjº¤. ±g¡É¢Jq¤« Hµi¤Ù¡´¢. A¨Y¡y ±gÉ¡ki« Y¨¼i¡i¢. AY¢¨¨mY¬·¢v Aly¨T d¿¤Jw J¥¶¢i¢T¢µ¤.
      h¢´l¡s¤« O¢·©j¡L¢Jw ¨h¡·« J¡j¬¹w´® FY¢j¡i¢y¼¤. FÉ¢c¡X® Y£t·¤« Adj¢O¢Yh¡i Ìk©·´® fk±d©i¡L·¢k¥¨T Al¨j ds¢µ¤ cT¤¼¨Y¼® Alt´® hcoæ¢k¡i¢¿.
      d¡´¢Ì¡u o¢z¡f¡a®!
      d¡´¢Ì¡u h¤tÀ¡f¡a®!
      h¤±a¡l¡J¬¹w h¤r¹¢. ohi·¤¾ CT¨dTk¤Jw J¥T¤Yv o«Mtn¹w Hr¢l¡´¢.
      f¢nu o¢¹® Ai¡q¤¨T l¬Ç¢l¢lj¹w ¨J¡T¤·® ¨sQ¢Ít ¨Oà¡u Y¤c¢º©¸¡w Ai¡w H¡e£o©s¡T¤ ©O¡a¢µ¤,
      ©Y¡f¡ ©YJ® o¢¹® Cɬi¢©k¡ d¡´¢Ì¡c¢©k¡?
      H¡e£ot Dµ·¢v O¢j¢µ¤. Y£tµi¡i¤« d¡´¢Ì¡c¢v.
      AY¤©J¶©Y¡¨T Ai¡w Y¢j¢º® Y¨Ê J¥¶¤J¡©j¡¨T¡¸« ©Oj¡u H¡T¢. d¡´¢Ì¡u d¡s¡l¤J¡t Ai¡¨q d¢T¢µ¤ Y¾¢ AY¢t·¢©jK´¸¤s·¡´¡u ±mh¢µ¤. Ai¡w Ac¹¢i¢¿.
      CY¡X® ©T¡f¡ ©TJ® o¢¹®. Ai¡w l¢q¢µ¤ dsº¤,
       ‘Ddt a® L¤t L¤t a® A¨cJæ® a® ¨f b¬¡c a® h¤«L® a® a¡v H¡e® ©Y¡f¡ ©YJ® o¢¹® BÊ® d¡´¢Ì¡u’.
      d¢¨¼i¤« d¢¨¼i¤« H¡e£ot l¢ma£Jj¢µ¤ ¨J¡T¤·¤, ©Y¡f¡ ©YJ® o¢¹® Cɬi¢k¡¨X¼®. F±Y dsº¢¶¥« Hy ±d©i¡Qcl¤« DÙ¡i¢¿.
      Alt f¢nu o¢¹¢¨c hs¤g¡L©·´® lk¢´¡u ±mh¢µ¤. AY¤« ekl·¡i¢¿. g¥h¢i¢¨k Hy mÇ¢´¤« Y¨¼ Al¢¨Tc¢¼® J¤T¢i¢s´¡c¡l¢¨¿¼® ©Y¡¼¢¸¢´¤h¡s® l¢¹¢i J¡k¤J©q¡¨T f¢nu o¢¹® Dsµ¤c¢¼¤. Ai¡w A±JhJ¡j¢i¨¿¼¤ JÙ©¸¡w D©a¬¡LÌt Ai¡¨q l¢¶® hפ¾l¨j ¨¨Jh¡×« ¨O©àÙY¢©k´¤ JT¼¤.
      o¥©j¬¡ai·¢c¤ h¤Ø® f¢nu o¢¹® Hy g£Jj Aktµ cT·¢. F¿¡ly« Ai¡q¤¨T ©c¨j d¡º¤. Jr¢º dY¢cÕ¤ ltn¹w c¢oí±zh¡i¢ o§É« J¡k¢v H©j c¢kç¤ c¢¼ Ai¡w h»¢©k´® h¤K« J¤·¢ l£X¤. Hy g¡L·® h¤w©lk¢´¸¤s·® Cɬi¢¨k h©c¡©j¡L¢Jw. hs¤g¡L¨· h¤w©lk¢´¸¤s·® d¡´¢Ì¡c¢¨k h©c¡©j¡L¢Jw. AY¢c¢Ti¢v ©dj¢¿¡· h»¢v J¢T¼¤, ©Y¡f¡ ©YJ® o¢¹®.

Sunday 10 April 2011

കാവ്യാ മാധവനും കുഞ്ഞാലിക്കുട്ടിയും പിന്നെ അജിതയും


ഒന്ന്
കാവ്യയും കുഞ്ഞാലിക്കുട്ടിയും തമ്മിലെന്ത്‌? ഈ ചോദ്യത്തിന് ഒന്നുമുണ്ടായിരിക്കില്ല എന്ന് തന്നെയാണ് എന്റെ ഉത്തരം. കുഞ്ഞാലിക്കുട്ടിയും കെ അജിതയും തമ്മിലെന്ത്‌ എന്ന് ചോദിച്ചാല്‍ പലതുമുണ്ട് എന്ന് തന്നെയാണ് എന്റെ ഉത്തരം. കുഞ്ഞാലിക്കുട്ടിക്ക് നേരെ ലൈംഗിക പീഡനങ്ങളുടെ ആരോപണങ്ങള്‍ ഉയര്‍ന്ന കാലം മുതല്‍ അജിത അതേ വിഷയത്തെ ജനകീയ വിഷയമായി ഏറ്റെടുത്ത്‌ കേരളീയ സമൂഹത്തിനു മുന്നിലുണ്ട്. അങ്ങനെയല്ലാതെ ആവാന്‍ മന്ദാകിനിയുടെയും കുന്നിക്കല്‍ നാരായണന്റെയും മകള്‍ക്ക് കഴിയില്ല. നമ്മുടെ സ്ത്രീത്വത്തിന്റെ ജൈവാവകശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമല്ല, സകല മനുഷ്യാവകാശ വിഷയങ്ങളിലും മേധാപരമായ ഇടപെടല്‍ നടത്താന്‍ അജിതക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള മതാധിഷ്ഠിത സ്ഥാപനങ്ങള്‍ക്ക്‌ അജിത എന്നും ഭീഷണിയാണ്. അത് തന്നെയാണ് കുഞ്ഞാലിക്കുട്ടിയും അജിതയും തമ്മിലുള്ളത്. പിന്നെയെങ്ങിനെ കാവ്യാ മാധവന്‍ വിഷയമായി? ഗണേഷിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് തൊഴില്‍ ചങ്ങാത്തത്തിന്റെ അടിസ്ഥാനത്തില്‍ കാവ്യാ മാധാവനും സംഘവും പങ്കെടുക്കുകയുണ്ടായി. പലര്‍ക്കും പലതാവാം രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള നിയാമാകഘടകങ്ങള്‍ . അത് അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ . ഏതാനും ചില നടീ നടന്മാരോ മിമിക്രിക്കാരോ ഇറങ്ങിപ്പുറപ്പെട്ടാല്‍ മാറി മറിയുന്നതല്ല പൊതുവില്‍ കേരളീയ മനസ്സ്‌. എന്നാല്‍ രാഷ്ട്രീയക്കാരന് കലയോ കലാകാരന് രാഷ്ട്രീയമോ വര്‍ജ്യമാണെന്ന് വിശ്വസിക്കുന്നുമില്ല. എന്നാല്‍ ഏതു മേഖലയില്‍ ഇടപെടുമ്പോഴും ഒരു പൊതുബോധം അനിവാര്യമാണ്. അതുകൊണ്ടാണ് അന്തരിച്ച ചലച്ചിത്രനടന്‍ മുരളിയുടെ രാഷ്ട്രീയ പ്രവര്‍ത്തനവും ഗണേഷിന്റെ രാഷ്ട്രീയപ്രവര്ത്തനവും വിഭിന്നമാകുന്നത്. മുരളി തന്റെ സര്‍ഗാത്മക പ്രവര്‍ത്തനത്തിന്റെ ഒരു വികസ്വര ഭൂമികയായാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തെ കണ്ടത്‌. ഗണേശന്‍ തന്റെ പിതാവിന്റെ രാഷ്ട്രീയത്തിന്റെ വികാസമോ നിലനിറുത്തലോ ആയാണ് രാഷ്ട്രീയപ്രവര്ത്തനത്തെ കണ്ടത്‌. സ്ത്രീ പീഡനവിഷയവുമായി ബന്ധപ്പെട്ടു ഒരാള്‍ യു ഡി എഫ് അധികാരത്തില്‍ വരികയാണെങ്കില്‍ സുപ്രധാന മന്ത്രിസ്ഥാനത്തേക്ക് കടന്നുവരാന്‍ തയ്യാറെടുത്തു നില്‍ക്കുമ്പോഴാണ് ആ മുന്നണിയിലെ ഒരംഗത്തിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ കാവ്യ പങ്കെടുക്കുന്നത്. ഗണേശന്റെ കാര്യത്തില്‍ തന്നെ ഇത്തരം വിഷയങ്ങളില്‍ പ്രചരിക്കുന്ന കഥകളുണ്ട്. അത് സത്യമോ നുണയോ ആയിരിക്കാം. അതെന്തെങ്കിലുമാകട്ടെ, കാവ്യാ മാധവനെ പോലുള്ളവര്‍ നിരുപദ്രവമെന്ന തോന്നലിലോ സൌഹൃദസഹായം എന്ന വികാരത്താലോ രാഷ്ട്രീയ പ്രചാര വേലകളില്‍ പങ്കെടുത്തേക്കാം. പക്ഷെ അതിന്റെ സ്വാധീന ഫലമായി ജനങ്ങളില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായേക്കാം.
പ്രസക്തമാകുന്നത് ഇതാണ്, അജിത ചോദിച്ച പോലെ: കുഞ്ഞാലിക്കുട്ടി മന്ത്രിയായാല്‍ നമ്മുടെ നാട്ടിലെ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും! വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഇറങ്ങിയ ഒരു സിനിമയുണ്ട്. മൃഗയ. അതില്‍ മമ്മൂട്ടി അവതരിപ്പിച്ചത്‌ ഒരു ക്രൂരനും സ്ത്രീലംബടനുമായ വാറുണ്ണി എന്ന വേട്ടക്കാരനെയാണ്. വാറുണ്ണി കയറിയ വീട് എന്ന് പറഞ്ഞാല്‍ ആ വീട്ടിലെ പെണ്‍കുട്ടിയ്ക്ക് പിന്നെ ചെറുക്കനെ കിട്ടില്ല. അത്രക്കുണ്ട് വാറുണ്ണിയുടെ ഗുണം. ഇന്ന് അതേ അവസ്ഥയില്‍ എത്തിയിരിക്കുന്നു കുഞ്ഞാലിക്കുട്ടിയുടെ കാര്യം.
കുഞ്ഞാലിക്കുട്ടിയുടെ സദാചാര വിരുദ്ധ രാഷ്ട്രീയത്തിനെതിരെ  ശബ്ദം ഉയര്‍ത്തിയിട്ടുള്ള പലരും ഭീഷണിക്ക് വിധേയരായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി അടക്കമുള്ള ആരോപിതരുടെ പല തരത്തിലുള്ള ഭീഷണിയ്ക്ക് അജിതയും കുടുംബവും ഇരകലായിട്ടുണ്ട് എന്നാണ് അറിവ്. എന്നിട്ടും ജനകീയ പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ അവര്‍ സജീവമാണ്. അവരെ നിര്‍ജീവമാക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയില്ല. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ നിശബ്ദമാക്കുന്നത് ആരായാലും അവര്‍ ജനാധിപത്യ മൂല്യങ്ങളെ തിരസ്കരിക്കുന്നവരാണെന്ന് പറയേണ്ടതില്ല. പി ജയരാജന്‍ ഏഷ്യാനെറ്റ്‌ പരിപാടിയില്‍ നടത്തിയതെന്ന് പറയുന്നതും അപലപനീയമാണ്, അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ . ഏഷ്യാനെറ്റ്‌ പ്രചരിപ്പിച്ച പോലെ അവരുടെ ദൃശ്യങ്ങള്‍ അവരുടെ വാദങ്ങളെ സാധൂകരിക്കാന്‍ പര്യാപ്തമല്ല. ബി ജെ പി യുടെ രാജീവ്‌ ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലില്‍ നിന്ന് വേറിട്ടൊരു വാര്‍ത്ത പ്രതീക്ഷിക്കുക വയ്യ.
എന്തായാലും അപലപിക്കേണ്ടവ അപലപിക്കേണ്ടി വരും.
വേങ്ങരയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അജിതക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും നേരെ കാണിച്ച അസഹിഷ്ണുതയും അഴിച്ചുവിട്ട അക്രമവും ഒരു പരിഷ്കൃത സമൂഹത്തിനു അനുകരണീയമല്ല. കേരളത്തിലെ കോണ്ഗ്രസ്, കേരള കോണ്ഗ്രസ് എന്നീ പാര്‍ട്ടികളില്‍ വലിയൊരു വിഭാഗത്തിന് കുഞ്ഞാലിക്കുട്ടിയില്‍ ഒട്ടും താല്പര്യമില്ല. കുഞ്ഞാലിക്കുട്ടി യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക്‌ കാരണമാകുമെന്നു അവര്‍ ഭയക്കുന്നു. അങ്ങനെ ഒരു പരാജയത്തിലേക്ക്‌ യു ഡി എഫ് പോയാല്‍ മുസ്ലീം ലീഗിന്റെ അകത്തും പുറത്തും വമ്പിച്ച പൊട്ടിത്തെറികള്‍ സംഭവിക്കും.
വി എസ് അച്ചുതാനന്ദന്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ കടന്നു വരേണ്ടത് നമ്മുടെ സമൂഹത്തിന്റെ ആവശ്യമാണ്‌. അദ്ദേഹത്തിന്റെ ഏറ്റവും വലിയ എതിരാളി കുഞ്ഞാലിക്കുട്ടി ആയിരിക്കെ അജിതക്കെതിരെ നടന്ന അക്രമത്തിനു പിന്നില്‍ കുഞ്ഞാലിക്കുട്ടിയുടെ കരുനീക്കങ്ങള്‍ ഉണ്ട് എന്ന് വിശ്വസിക്കുന്നവരെ കുറ്റം പറയാനാവില്ല.   
അജിതക്കും സഹപ്രവര്‍ത്തകര്‍ക്കും എതിരെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിക്കുക.

രണ്ട്
മരണശയ്യയില്‍ കിടക്കുന്ന മനുഷ്യദൈവത്തിന്റെ ജീവന് വേണ്ടി പ്രാര്‍ത്ഥന നടത്തുന്ന മനുഷ്യരെ, നിങ്ങള്‍ കാണുന്നില്ലെ ഒരു മനുഷ്യന്‍ ദില്ലിയുടെ വെയിലില്‍ നിരാഹാരം അനുഷ്ഠിക്കുന്നത്? നമ്മുടെ അടിമപ്പെട്ട ദുര്‍വൃത്തിയെ ജീവന്‍ കൊണ്ട് തിരസ്കരിക്കുന്ന അണ്ണാ ഹസാരെ ഓരോ മനുഷ്യന്റെയും ചൂണ്ടുന്ന വിരലും ജ്വലിക്കുന്ന കണ്ണുകളും ആജ്ഞാസ്വരവും ആവുകയാണ്. തന്റെ സമരത്തിന് സങ്കുചിത രാഷ്ട്രീയത്തിന്‍റെ കാവല്‍ വേണ്ട എന്ന് തീര്‍ത്ത് പറയാനുള്ള ആര്‍ജ്ജവവും അദ്ദേഹം കാണിച്ചു. എങ്കിലും ഏഷ്യാനെറ്റിന്റെ ഉടമയും ബി ജെ പി യുടെ നയരൂപീകരണ സമിതി അംഗവുമായ രാജീവ്‌ ചന്ദ്രശേഖര്‍ അവിടെ എത്തി ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയത്‌ ഏഷ്യാനെറ്റ്‌ പ്രാമുഖ്യത്തോടെ കാണിച്ചു. അണ്ണാ ഹസാരെയും സ്വാമി അഗ്നിവേശും കിരണ്‍ ബേദിയും നേതൃത്വം നല്‍കുന്ന മുന്നേറ്റം ഒരിയ്ക്കലും സങ്കുചിത രാഷ്ട്രീയത്തിന്റെ വാണിജ്യ വേദിയാകരുത്. വിശാലമായ രാഷ്ട്രീയത്തെ മനുഷ്യസാകല്യത്തിന്റെ പൊതു നന്മക്കുവേണ്ടി പ്രയോഗിക്കുന്നവരാണ് ഇത്തരം സമരങ്ങളോട് ഐക്യദാര്‍ഢ്യപ്പെടേണ്ടത്. അഴിമതി വിരുദ്ധ ലോക്പാല്‍ ബില്‍ പാസാക്കണം എന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തുന്ന സമരത്തെ നമ്മള്‍ പിന്തുണക്കണം. കക്ഷിരാഷ്ട്രീയത്തിന്‍റെ കണ്ണുകള്‍ പലതാവട്ടെ. നന്മയുടെ നോട്ടം ഒന്നുതന്നെയാവണം. സങ്കുചിത രാഷ്ട്രീയത്തിന്റെ ദേശീയ പതിപ്പായ ബി ജെ പി കോണ്ഗ്രസിന്റെ സാമൂഹ്യ കാഴ്ചപ്പാടില്‍ നിന്ന് ഭിന്നമായ ഒന്ന് വച്ചുപുലര്‍ത്തുന്നുണ്ട് എന്ന് എനിയ്ക്ക് തോന്നുന്നില്ല. ഇന്ന് ബി ജെ പി യാണ് അധികാരത്തില്‍ എങ്കില്‍ കോണ്ഗ്രസ് എടുക്കുന്നതോ അതില്‍ അപകടകരമോ ആയ നടപടി ആയിരിക്കും എടുക്കുക. അതിന് നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നില്‍ കിടക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ മേഖലക്ക്‌ വിറ്റഴിക്കാനുള്ള മന്ത്രാലയം വരെ ഏര്‍പ്പെടുത്തിയ ബി ജെ പി സര്‍ക്കാര്‍ എന്ത് നൈതികതയാണ് പ്രസംഗിക്കുന്നത്? സാമൂഹ്യ വിഷയങ്ങളിലും രാഷ്ട്രീയകാര്യങ്ങളിലും ഏതാണ്ട് സത്യസന്ധവും ന്യായയുക്തവുമായ നിലപാടെടുക്കുന്ന രാഷ്ട്രീയ-സാമൂഹ്യ പ്രസ്ഥാനങ്ങളാണ് ഇത്തരം മുന്നേറ്റങ്ങള്‍ക്ക് ഇന്ധനം പകരേണ്ടത്. അത്തരമൊരു നീക്കത്തിന്റെ ഭാഗമായി വേണം വി എസ് അച്ചുതാനന്ദന്‍ സമരനായകന്‍ അണ്ണാ ഹസാരെയ്ക്ക് കത്തയച്ചതിനെ കാണാന്‍ . സമരം ജനങ്ങള്‍ക്ക് വേണ്ടിയെന്ന്‍ തെളിയിക്കുന്ന ഒപ്പായി ഈ കത്ത്‌ മാറുന്നു. ലോകത്തെ വികസിത രാജ്യങ്ങളുടെ നെറുകയില്‍ നില്‍ക്കുന്ന ജപ്പാനെ പോലും അപരിഹാര്യമായ കെടുതിയിലേക്ക് തള്ളിവിട്ട സമീപകാല ആണവ ദുരന്തത്തിന്‍റെ വെളിച്ചത്തിലും വികസന ദാരിദ്ര്യം അനുഭവിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി നമ്മുടെ ആണവനിലയങ്ങളെല്ലാം സുരക്ഷിതമാണെന്ന് ഒട്ടും സങ്കോചമില്ലാതെ പറഞ്ഞത്‌ നമ്മള്‍ ജലം തൊടാതെ വിഴുങ്ങണോ? റ്റു ജി സ്പെക്ട്രവും ആദര്‍ശ്‌ ഫ്ലാറ്റും കോമ്മന്‍വെല്‍ത്തും നുരയുന്ന ദേശത്താണ് നമ്മള്‍ ജീവിക്കുന്നത്. മന്മോഹന്‍ സിങ്ങിന് ഇന്ത്യയിലെ വെണ്ണപ്പാളിയോടും അമേരിക്കന്‍ സാമ്രാജ്യത്വത്തോടുമാണ് ആഭിമുഖ്യം. അങ്ങനെ ഒരാള്‍ മഹാ ഭൂരിപക്ഷം വരുന്ന സാധാരണക്കാരനെ ഗൌനിക്കുന്നതെങ്ങിനെ? അവിടെയാണ് വി എസ് എന്ന കേരള മുഖ്യമന്ത്രി വ്യത്യസ്തനാകുന്നത്.
വി എസ് കേരളത്തില്‍ ആവര്‍ത്തിക്കേണ്ട ഒരു അനിവാര്യതയാണ്. ഏതു സമവാക്യങ്ങള്‍ വെച്ച് പരിശോധിച്ചാലും എല്ലാ ശരിതെറ്റുകളും നിരത്തിവെച്ച് അരിച്ചെടുത്താലും ഒരു മലയാളി എത്തിച്ചേരുന്ന ഒരു തീരുമാനമുണ്ട്. ഇടതുപക്ഷം അധികാരത്തില്‍ വരണം. വി എസ് വീണ്ടും മുഖ്യമന്ത്രി ആകണം. വലിയ വലിയ പ്രതീക്ഷകള്‍ വെച്ചുപുലര്ത്തിയല്ല ആളുകള്‍ ഇത് പറയുന്നത്. നമ്മുടെ പൊതു ഖജനാവിന് വലിയ തകരാറുകള്‍ പറ്റാതിരിക്കാന്‍ , തീര്‍ത്തും ജനവിരുദ്ധമായ നയങ്ങള്‍ നടപ്പിലാകാതിരിക്കാന്‍ , താരതമ്യേന സ്വീകാര്യമായ പദ്ധതികള്‍ സാക്ഷാല്‍ക്കരിക്കാന്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നേ പറ്റൂ. ഇന്നത്തെ അവസ്ഥയില്‍ വി എസ് അല്ലാതെ ഒരാളെ നമ്മുടെ സംസ്ഥാനത്തെ നയിക്കാന്‍ ഭൂരിഭാഗം ആളുകളും കാണുന്നില്ല. ഏറ്റവും സ്വീകാര്യനായ മുഖ്യമന്ത്രിയായി വി എസിനെ കാണുന്ന ആളുകള്‍ അദ്ദേഹം അധികാരത്തില്‍ വരണമെങ്കില്‍ ഇടതു സ്ഥാനാര്‍ഥികള്‍ ജയിക്കേണ്ടതുണ്ട് എന്നുകൂടെ കരുതുന്നവരാണ്. അങ്ങനെയെങ്കില്‍ ഏഷ്യാനെറ്റ്‌ സര്‍വേയില്‍ എങ്ങിനെ ഇടതുപക്ഷം തോല്‍ക്കും? ഡോ. കെ എസ് ഡേവീസ് പറഞ്ഞപോലെ സര്‍വേയില്‍ ചാനലുകാര്‍ ചില താല്പര്യങ്ങള്‍ ഒളിപ്പിച്ചു വെക്കുന്നു. അത് പൊതുവില്‍ നമ്മുടെ മാധ്യമ രംഗത്തിന്റെ പൊതു സ്വഭാവമായി മാറിയിരിക്കുന്നു. നമ്മുടെ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ ഇപ്പോള്‍ വ്യാപകമായി വലതുപക്ഷ താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്നു. അത് തന്നെയാണ് പൊതു താല്പര്യം എന്ന് വ്യാജമായി പ്രചരിപ്പിക്കുന്നു. ആര് ഭരിച്ചാലും നാലാം എസ്റേറ്റ് പ്രതിപക്ഷത്തായിരിക്കുക എന്നത് ഒരു നൈതിക മുദ്രാവാക്യമാണ്. അത് കാര്യങ്ങളെ സര്‍ഗാത്മകമായും വിമര്‍ശനാത്മകമായും കാണാനുള്ള പ്രചോദനം പകരുന്നുണ്ട്. അത് ഭരണത്തിലെ നന്മകളെ കാണാതിരിക്കാനും പ്രതിപക്ഷത്ത്‌ അടുത്ത ഭരണം കാത്തിരിക്കുന്ന ഖദര്‍ വടിവിലെ അമേയമായ അഴിമതിതൃഷ്ണയെ തൃണവത്ക്കരിക്കാനും ആകരുത്. നോക്കൂ, ഉമ്മന്‍ ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മാണിയുടെയും മുഖത്തേക്ക്‌. അവിടെ സംശുദ്ധ രാഷ്ട്രീയം തിളങ്ങുന്നുണ്ടോ? നോക്കൂ, ഇടതു സ്ഥാനാര്‍ഥികളുടെ മുഖത്തേക്ക്. അവിടെ നിങ്ങള്‍ വലിയ പ്രതീക്ഷകള്‍ തിരയടിക്കുന്നത് കാണില്ലായിരിക്കാം. പക്ഷെ അത്ര ആര്ത്തിയില്ലാത്ത മുഖങ്ങള്‍ കാണാം. തെറ്റുകുറ്റങ്ങള്‍ കണ്ടേക്കാം. എന്നാലും അത് രാഷ്ട്രീയ ആത്മഹത്യയോളം വരില്ല. ഇന്നും അന്ധമായി മത രാഷ്ട്രീയത്തെ പിന്തുണക്കുന്ന മുസ്ലീം ലീഗുകാരും കേരള കൊണ്ഗ്രസുകാരും ഒരു മതേതര-ജനാധിപത്യ സമൂഹത്തെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയ വിശ്വാസമുള്ളവര്‍ സംഘടിത ഇടതുപക്ഷത്ത് കൂടുതല്‍ സര്‍ഗാത്മകമായ മാറ്റങ്ങളും അഭിലഷണീയ മുന്നേറ്റങ്ങളും വന്നുകാണാന്‍ ഇടപെടണം. എന്തായാലും അതിനേക്കാള്‍ എളുപ്പമല്ല വലതു പക്ഷ രാഷ്ട്രീയത്തെ കറ കളഞ്ഞെടുക്കല്‍ . ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് അതുകൊണ്ടാണ് അനുപേക്ഷണീയമാകുന്നത്.
മൂന്ന്
മലമ്പുഴയില്‍ ലതികയെ കുറിച്ച് വിയെസ്‌ ചട്ടവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഈ വിഷയത്തില്‍ വിയെസിനെ തടവറയില്‍ കാണാം എന്ന് ചാനലുകളിലൂടെ വിളിച്ചു പറഞ്ഞ എം എം. ഹസന് മിണ്ടാട്ടമില്ലാതായി. ആന്‍റണിയാണെങ്കില്‍ വടി കൊടുത്ത്‌ അടി വാങ്ങി നടക്കുന്നു. സിന്ധു ജോയിയുടെ കാര്യം പറഞ്ഞാല്‍ തമാശയാണ്. 'അത് ഞങ്ങള്‍ ഏര്‍പ്പെടുത്തിയ ഒരു നാടകമാണ്.' എന്ന് കൊണ്ഗ്രസുകാര്‍ തന്നെ സമ്മതിക്കുന്നു. അത് ചാനല്‍ ദൃശ്യങ്ങളും വെളിവാക്കുന്നുണ്ട്. സിന്ധു ജോയിയും അബ്ദുള്ള കുട്ടിയുമെല്ലാം സി പി ഐ എമ്മിന് പറ്റിയ പാളിച്ചകളാണ്.
ആര്‍ക്കും എന്തും വിശ്വസിക്കാനുള്ള അവകാശമുണ്ട്. അത് ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനമാണ്. പക്ഷെ ജനാധിപത്യത്തില്‍ പൌരന്മാര്‍ സാമൂഹികാവസ്ഥയെ കുറിച്ച് വിജ്ഞാരായിരിക്കുക എന്നതും സുപ്രധാനമാണ്. അറിവില്ലാത്ത സമൂഹത്തില്‍ ജനാധിപത്യമായാലും വിപരീത ഫലമാണ് ഉണ്ടാക്കുക.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം പരിപൂര്‍ണമായും ശരിയായിരുന്നു എന്ന് കടുത്ത ഇടതുപക്ഷ വിശ്വാസി പോലും പറയില്ല. തെരഞ്ഞെടുപ്പിന്റെ ജ്വരാവേശത്തില്‍ ചിലപ്പോള്‍ പറഞ്ഞാല്‍ പോലും അത് കാര്യമാക്കേണ്ടതില്ല. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം അഴിമതിയുടെ കഥകള്‍ നമ്മള്‍ കേട്ടില്ല. ഭിന്ന ശേഷിയുള്ളവര്‍ (വികലാംഗര്‍ എന്ന് സാധാരണ വിളിക്കപ്പെടുന്നവര്‍) അടക്കമുള്ള വിഭാഗങ്ങള്‍ അടക്കം ഭരണത്തിന്റെ കുറെ നന്മകള്‍ അനുഭവിക്കുന്നുണ്ട്. പലപ്പോഴും ഇടതുപക്ഷ ഭരണത്തിന്റെ ഗുണങ്ങള്‍ ജനങ്ങളെ മനസ്സിലാക്കിക്കുന്നതില്‍ ആദ്യഘട്ടത്തില്‍ പ്രവര്‍ത്തകര്‍ക്ക് പാളിച്ചകള്‍ പറ്റി. പാര്‍ട്ടിയിലെ അസ്വാരസ്യങ്ങളും അതിനു കാരണമായിട്ടുണ്ട്. സി. ദിവാകരനൊക്കെ ഒരു ഇടതുപക്ഷ ഭരണാധികാരിയുടെ ഭാഷയിലല്ല വചിച്ചതും ചലിച്ചതും. ഇത്തരത്തിലുള്ള വിശകലനങ്ങള്‍ ഒന്നും യു ഡി എഫ് നേതാക്കന്മാരുടെ കാര്യത്തില്‍ സാധ്യമല്ല. അവര്‍ രാഷ്ട്രീയ ധാര്‍മ്മികതയില്‍ നിന്ന് കാതങ്ങള്‍ അകലെയാണ്. ഇത്രയും മനസ്സിലാക്കണമെങ്കില്‍ നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളെ ചരിത്രപരമായി അഭിമുഖീകരിക്കണം. അത്തരം വീക്ഷനബോധം ഇല്ലാത്ത ഒരു രാഷ്ട്രീയധാര നമ്മുടെ പൌരശരീരത്തിന് അകത്തുണ്ട്. അവരെ കൂടുതല്‍ ശരിയുടെ ഭാഗത്തേക്ക്‌ കൊണ്ടുവരാന്‍ ശ്രമിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. ശരത് യാദവ്‌ മാത്രമല്ല, കോണ്ഗ്രസ് നേതാക്കന്മാര്‍ പോലും വിയെസിനെതിരെ യു ഡി എഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതില്‍ വ്യക്തിപരമായി വിയോജിപ്പുള്ളവരായിരുന്നു. പിന്നെ വിയെസാണ് കേരളത്തില്‍ തരംഗം എന്നറിഞ്ഞപ്പോള്‍ ഇവരെല്ലാം അദ്ദേഹത്തിനെതിരെ തിരിഞ്ഞു. സുകുമാര്‍ അഴീക്കോട്‌ പറയുന്നത് പോലെ ഇടതുപക്ഷം ജയിക്കുക എന്നത് തന്നെയാണ് ചരിത്രപരമായ ആവശ്യകത. അങ്ങനെയല്ലാതെ വരുന്നെങ്കില്‍ കേരളം വലിയ വില കൊടുക്കേണ്ടി വരും.

Wednesday 2 March 2011

അറവുറക്കം

നിലവിളിയുണ്ട്,
കാറ്റില്‍ രക്തഗന്ധം.
എന്താണത്?
അനീതിയുടെ 
അവസാനത്തെ
ഇരയും 
അറവുകത്തിയ്ക്ക് 
ഇരയാക്കപ്പെടുകയാണ്,
അറവുശാലയില്‍ .

തെരുവില്‍ 
നെഞ്ചുവിരിച്ചു നടക്കുന്നു 
വേട്ടക്കാരന്‍ .

നമുക്ക് 
സ്വസ്ഥമായി ഉറങ്ങാം. 
അകത്തെ നിഴല്‍ സസ്യങ്ങളെ 
അല്പജലത്താല്‍ നനയ്ക്കാം.
  

Saturday 5 February 2011

ഉദ്യാനത്തില്‍ നടക്കുന്നവര്‍


തബൂക്കിലെ ഒരു കൃഷിയിടത്തില്‍ 

എം. ഫൈസല്‍

ബെയ്റൂട്ടിലെ ഒലീവുമരങ്ങള്‍ ശിശിരസായന്തനങ്ങളെ യോഗാത്മകമായി ആശ്ളേഷിച്ച ദിവ്യാനുഭവം സര്‍ഗരചനയില്‍ പങ്കുവെച്ച വിശ്വകവി ഖലീല്‍ ജിബ്രാന്‍ തെരുവില്‍ കണ്ട ഒരു മനുഷ്യനെ പറ്റി പറയുന്നുണ്ട്. കണ്ടുമുട്ടുമ്പോള്‍ അയാള്‍ ഏറെ പരിക്ഷീണനായിരുന്നു. അയാളെ ക്ഷണിച്ചപ്പോള്‍ അതു സ്വീകരിച്ച് അയാള്‍ വീട്ടിലേക്കു പോന്നു. ഞാനും പത്നിയും മക്കളും ആ അവധൂതനുമായി ആഹാരവും സമയവും പങ്കിട്ടു. അയാള്‍ അയാളുടെ കഥകളുടെ കെട്ടഴിച്ചു. തീവ്രദുരിതങ്ങളില്‍ പിറന്നിട്ടും അയാള്‍ കാരുണ്യവാനായിരുന്നു. വന്നതിന്റെ മൂന്നാം നാള്‍ അയാള്‍ യാത്ര പറഞ്ഞ് പിരിഞ്ഞു പോയി. അയാള്‍ പടിയിറങ്ങിപ്പോയിട്ടും ആരെങ്കിലും ഞങ്ങളെ വിട്ടുപോയതായി ഞങ്ങള്‍ക്ക് തോന്നിയില്ല. ഞങ്ങളിലൊരാള്‍ ഇപ്പോഴും അക.ുവരാതെ പുറ. ഉദ്യാന.ില്‍ ഉലാ.ുകയാണ് എന്നാണ് തോന്നിയത്.
ജിബ്രാന്‍ ഇരുളില്‍ മങ്ങിപ്പോകുന്ന ചുമര്‍ച്ചിത്രങ്ങള്‍ക്കു മുന്നില്‍ മെഴുകുതിരികള്‍ ക.ിച്ചുവെക്കുന്നു. അത് ജ്ഞാനസൌന്ദര്യ.ിന്റെ പ്രകാശം പ്രസരിപ്പിക്കുന്നു. പഴയ നിയമ.ിലെ സങ്കീര്‍.നം പോലെ. വിട്ടുപോയ ഭവനങ്ങളും പിരിഞ്ഞുപോയ മനുഷ്യരും കാഴ്ചയില്‍ നിന്ന് അകന്നു പോകുന്ന ഇടങ്ങളും കൊഴിഞ്ഞു വീഴുന്ന കാലവും ഇന്നും നമ്മുടെ ഹൃദയ.ില്‍ ഉണര്‍ന്നിരിക്കുന്നുണ്ടെങ്കില്‍ അവക്കെല്ലാം എന്തോ അവാച്യമായ അനുഭവം കൂട്ടിവെക്കാന്‍ കഴിഞ്ഞിട്ടുണ്ടാവണം ഒരിയ്ക്കല്‍. ജീവിത.ില്‍ നമുക്ക് ഒരിക്കല്‍ക്കൂടി കണ്ടുമുട്ടണം എന്നാഗ്രഹിക്കുന്ന മനുഷ്യരുണ്ട്. ദേശങ്ങളുണ്ട്. നമ്മെ മാടിവിളിക്കുന്ന ഇടങ്ങള്‍.
രണ്ടായിരം ജൂലൈ മൂന്നിന് രാത്രി സൌദി അറേബ്യയിലെ തബൂക്കില്‍ വിമാനമിറങ്ങുമ്പോള്‍ അവിടം തീര്‍.ും അപരിചിതമായി തോന്നി. അപരിചിതമായി തോന്നാതിരിക്കാന്‍ ഞാന്‍ ആശ്രമ.ില്‍ നിന്ന് കൂമങ്കാവിലേക്ക് പുറപ്പെട്ട രവിയായിരുന്നില്ല. എന്റെ യാത്ര പാപങ്ങളുടെ രാത്രിസത്രങ്ങള്‍ താണ്ടിയുള്ളതുമായിരുന്നില്ല. ബാല്യകാലസഖിയിലെ മജീദിനെ ജീവിത.ിന്റെ ഏതറ്റ.ക്കും പായിക്കാന്‍ പ്രാപ്തമാക്കും വിധമുള്ള തീക്ഷ്ണാനുഭവങ്ങളുമുണ്ടായിരുന്നില്ല. പക്ഷെ എ.ിപ്പെട്ടിടം വൈകാതെ പരിചിതമായി തോന്നി.ുടങ്ങി.
സൌദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യാനഗരം. സൌദി വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ ഇന്ത്യന്‍ എംബസി ആരംഭിച്ച സ്കൂളിലേക്കുള്ള അധ്യാപകരുടെ ആദ്യസംഘ.ില്‍ പെട്ടവരായിരുന്നു ഞാനും ഭാര്യയും. ചെന്നൈയില്‍ വെച്ചു നടന്ന പരീക്ഷയുടെയും അഭിമുഖ.ിന്റെയും അനന്തരഫലമായിരുന്നു നിയമനം. നിയമന ഉ.രവ് ടെലഗ്രാം വഴി സ്വീകരിക്കുമ്പോള്‍ തബൂക്ക് എന്ന പ്രദേശ. കുറിച്ച് ഒരു ധരണയുമില്ലായിരുന്നു. ആദ്യം ചെയ്തത് അറ്റ്ലസില്‍ എനിയ്ക്ക് അജ്ഞാതമായ ആ ദൂരദേശം അടയാളപ്പെടു.ുക എന്നതായിരുന്നു. ജോര്‍ദാന്‍ അതിര്‍.ിക്കടു.്, ചരിത്രവും പുരാതനസ്മൃതികളൂം ഇഴചേര്‍ന്നു കിടക്കുന്ന ചെങ്കടലില്‍ നിന്നും അതിന്റെ നീലജലനാളിയായ അഖാബ കടലിടുക്കില്‍ നിന്നും ഏതാണ്ട് 125 മൈല്‍ അകലെ കിടക്കുന്ന നഗരം. ജനസംഖ്യ കുറവ്. അതില്‍ തന്നെ മലയാളികള്‍ സൂക്ഷ്മജനസംഖ്യ. എന്നിട്ടും അവിട. നടവഴികള്‍ നമ്മുടെ നാട്ടിടവഴികളുടെ തഴക്കം പകര്‍ന്നു. ആറര വര്‍ഷങ്ങള്‍ ആ നഗര.ില്‍ ജീവിതം ചെലവിട്ടു. വിട്ടുപോരുമ്പോള്‍ എന്നെങ്കിലും ഒരിയ്ക്കല്‍ ഒരു സന്ദര്‍ശകനായെങ്കിലും ഞാനിവിടെ തിരിച്ചെ.ും എന്ന് മനസ്സില്‍ കരുതി.
തിരക്കുകളില്ലാ. നഗരം. ഭവനം വിട്ട് പുറ.ു നടക്കുമ്പോള്‍ മലയാളികളുടെ സൌഹൃദങ്ങള്‍. സ്നേഹം പങ്കുവെക്കുന്നതിന് യാതൊരു പിശുക്കും കാണിക്കാ.വര്‍. ജീവിതോപാധിയായ തൊഴില്‍ കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ സമ്പാദ്യ.ിനായി നെട്ടോട്ടമോടുന്നവര്‍ വളരെ തുച്ഛം. അതിനാല്‍ ബന്ധങ്ങളെ പണം കൊണ്ട് തൂക്കുന്നവര്‍ വിരളം. തബൂക്ക് ഒരു നഗരം എന്നതിനേക്കാള്‍ ഒരു സൌമ്യപട്ടണമാണ്. അതിന്റെ ഒതുക്കവും അനാഡംബരത്വവും എവിടെയും ഉണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്ര എന്ന എന്റെ ഒരു പലസ്തീന്‍ വിദ്യാര്‍ത്ഥിനിയുടെ ദേശവിമോചന സ്വപ്ന. ഞാന്‍ എന്റെ എഴു.ില്‍ സാക്ഷ്യപ്പെടു.ുകയുണ്ടായി. ഇപ്പോള്‍ ഓര്‍മ്മവരുന്നത് ദേശീയതയുടെ വ്യാഖ്യാനങ്ങളുടെ മറ്റൊരു കൈവഴിയാണ്.
അന്‍വാറുല്‍ ഹഖ്. വംഗബന്ധു ഷേഖ് മുജീബുറഹ്മാന്റെ നാട്ടുകാരന്‍. എല്ലാവരും അന്‍വര്‍സാര്‍ എന്നു വിളിക്കും. ബംഗ്ളാദേശ് അവാമി പാര്‍ട്ടിയുടെ സജീവ പ്രവര്‍.കനും യുവനേതാവുമായിരുന്നു ഒരിയ്ക്കല്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ബംഗ്ളാദേശ് പാര്‍ലമെന്റിലേക്ക് മത്സരിച്ചു. പക്ഷെ തെരഞ്ഞെടുപ്പ് പ്രചരണ.ിനിടയില്‍ എതിര്‍ പക്ഷക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് അദ്ദേഹ. തട്ടിക്കൊണ്ടു പോയി. തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജിതനായി. അന്‍വറിന് പശ്ചിമ ബംഗാളിലുമുണ്ട് സുഹൃ.ുക്കളും ബന്ധുക്കളും. കൂടാതെ ഡെറാഡൂണില്‍ അദ്ദേഹ.ിന് സൈനിക പരിശീലനം ലഭിച്ചിട്ടുണ്ട്. അത് ശരീരഘടനയിലും പ്രകടമാണ്. അധ്യാപകരുടെ ഓട്ടമത്സര.ില്‍ രണ്ടാം സ്ഥാനക്കാരനായി എനിക്കു പിറകില്‍ അന്‍വര്‍സാര്‍ ഉണ്ടാകും. എന്നാല്‍ 2005ല്‍ ഒടുവില. മത്സര.ില്‍ അദ്ദേഹം എന്നെ രണ്ടാം സ്ഥാനക്കാരനാക്കി. ഒരു മുപ്പ.ിയഞ്ചുകാരനുമേല്‍ അമ്പതുകാരന്റെ വിജയം!
സിദ്ദാര്‍ത്ഥ ശങ്കര്‍ റേയും ജോതിബാസുവും അദ്ദേഹ.ിന് സ്വദേശീ രാഷ്ട്രനേതാക്കളെ പോലെ പരിചിതര്‍. ബംഗാള്‍ രാഷ്ട്രീയ.ില്‍ നിഷ്പ്രഭനായി പോയ ശങ്കര്‍ റേയും ദേശീയ രാഷ്ട്രീയ രചനയില്‍ പോലും സമുചിത നിര്‍ണയം നട.ിയ ബസുവും അന്‍വറിന്റെ ചര്‍ച്ചകളില്‍ സജീവമായപ്പോള്‍ ഇന്ത്യന്‍ ചങ്ങാതിമാര്‍ പോലും വിസ്മയപ്പെട്ടു. അതില്‍ ഏറ്റവും ഹൃദ്യമായത് ബച്ചാമുന്‍ഷിയെന്ന എം എല്‍ എ യുമായുള്ള ബന്ധമാണ്. വളരെ കാലം പശ്ചിമ ബംഗാള്‍ നിയമസഭയിലെ സി പി ഐ എം അംഗമായിരുന്നു ബച്ചാ മുന്‍ഷി. ഒരിയ്ക്കല്‍ അദ്ദേഹ. കണാന്‍ അന്‍വര്‍ ബംഗ്ളാദേശ് അതിര്‍.ി കടന്ന് പശ്ചിമ ബംഗാളിലേക്കു പോയി. വീടിന്റെ പരിസരം ഒരു വിധം തെരഞ്ഞിട്ടും ബച്ചാമുന്‍ഷിയെ കണ്ടെ.ിയില്ല. ഒടുവില്‍ വീടിന്റെ മേല്‍ക്കൂരയിലിരിക്കുന്ന അദ്ദേഹം അന്‍വറിനെയും കൂട്ടുകാരേയും കണ്ടു. അദ്ദേഹം ഇറങ്ങിവന്നു. മഴവെള്ള.ിന്റെ ചോര്‍ച്ച തടയാനായി അദ്ദേഹം തകരമേല്‍ക്കൂര നേരെയാക്കുകയായിരൂന്നു. അദ്ദേഹം അന്‍വറിനെയും കൂട്ടുകാരെയും കൂട്ടി അടു.ുള്ള നദീതീര.ക്കു പോയി. നദിയില്‍ നിന്ന് മത്സ്യം പിടിച്ചു. സ്വയം പാകം ചെയ്ത് അതിഥികള്‍ക്കൊപ്പം കഴിച്ചു. ഇത്രയും ലളിതമായി ഒരു ഇടതുപക്ഷരാഷ്ട്രീയ പ്രവര്‍.കനേ സ്വകാര്യ ജീവിത. ആവിഷ്ക്കരിക്കാനാകൂ എന്ന് അന്‍വര്‍ അടിവരയിടുന്നു.
ബംഗ്ളാദേശുകാരനായ നിയമബിരുദധാരിയായ അന്‍വര്‍ തബൂക്കിലെ ഇന്റര്‍നാഷ്ണല്‍ ഇന്ത്യന്‍ സ്കൂളില്‍ ബംഗാളി ഭാഷാ അധ്യാപകനായിരുന്നു. പത്നി മഖ്സൂദ സൌദി സര്‍ക്കാരിന്റെ ആരോഗ്യമന്ത്രാലയ.ിനു കീഴിലുള്ള മറ്റേണിറ്റി ആശുപത്രിയില്‍ ഗൈനക്കോളജിസ്റാണ്. മകള്‍ ഇപ്പോള്‍ ധാക്കയില്‍ വൈദ്യശാസ്ത്രം പഠിക്കുന്നു. മകന്‍ തബൂക്കില്‍ തന്നെ സ്കൂള്‍ വിദ്യാര്‍ത്ഥി.
അന്‍വറിന് കാഴ്ചയില്‍ ഒരു മലയാളി.മുണ്ടായിരുന്നു എന്നതിനാല്‍ ആ രീതിയിലാണു ഞാന്‍ അദ്ദേഹ. സമീപിച്ചത്. പിന്നീടാണ് എനിയ്ക്ക് ഒരു പിടിയുമില്ലാ. ഒരു മാതൃഭാഷയിലുള്ള അധ്യാപകനാണ് അദ്ദേഹമെന്ന് മനസ്സിലാകുന്നത്. എന്നിട്ടും ഒരു മലയാളിഛായ അദ്ദേഹ. ഞങ്ങളിലേക്ക് അടുപ്പിച്ചു. ഞാന്‍ കണ്ടിട്ടുണ്ട് നിരവധി മലയാളി കുട്ടികല്‍ അദ്ദേഹ.ാട് മലയാള.ില്‍ സംസാരിക്കുന്നത്. എന്റെ മകന്‍ പോലും ആദ്യം അദ്ദേഹ.ാട് സംസാരിച്ചത് മലയാള.ിലായിരുന്നു. വ്യക്തിപരമായി ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന അടുപ്പ.ക്കാള്‍ ദേശീയതയെ നിര്‍വചിക്കുന്നതില്‍, രാഷ്ട്രീയ ബോധ. നിര്‍ണയിക്കുന്നതില്‍ അദേഹം പുലര്‍.ിയ വ്യത്യസ്തതയാണ് സാക്ഷ്യപ്പെടു.ാന്‍ എനിക്കിഷ്ടം.
ആസ്ട്രേലിയ ഒഴികെയുള്ള മറ്റെല്ലാ വന്‍കരകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയമായിരുന്നു ഞങ്ങളുടേത്. ആകെ വിദ്യാര്‍ത്ഥികളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളേക്കാള്‍ ഇരട്ടി വരും ഇന്ത്യനിതര വിദ്യര്‍ത്ഥികള്‍. അവരില്‍ പ്രമുഖ സ്ഥാനം പാക്കിസ്ഥാനില്‍ നിന്നും ബംഗ്ളാദേശില്‍ നിന്നുമുള്ള കുട്ടികള്‍ക്കുണ്ടായിരുന്നു. മിക്കവാറും ഒക്ടോബര്‍ മാസ.ിലാണ് വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക കായികമേള നടക്കാറ്. നവംബര്‍ ആകുമ്പോഴേക്കും തബൂക്ക് ശൈത്യ.ിന്റെ നുഖ.ിലമരും. സ്കൂളിന് സ്വന്തമായി വിസ്തൃതമായ മൈതാനമില്ല. അതിനാല്‍ അല്പം അകലെയുള്ള തബൂക്ക് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറിങ്ങ് കമ്പനിയുടെ വിശാലമായ മൈതാന.ാണ് എല്ലാവര്‍ഷവും മത്സരങ്ങള്‍ നട.ാറ്. പുതിയ പ്രിന്‍സിപ്പാളായി നിഹാല്‍ അഹ്മദ് സിദ്ദീഖി ഡെല്‍ഹിയില്‍ നിന്നു വന്നശേഷമുള്ള ആദ്യ പരിപാടിയാണ്. വാര്‍ഷിക കായികമേളയുടെ പ്രായോജകരില്‍ ഒന്നായ സാമ്ര സ്റുഡിയോ പരിപാടിക്കു വേണ്ടി പരസ്യനിര്‍മാതാക്കളെക്കൊണ്ട് വലിയ ബാനര്‍ തയ്യാറാക്കിച്ചു. മത്സരദിന.ിന്റെ തലേന്നു രാത്രി അത് കൊണ്ടുവന്നു. ബാനറില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ വലിയ ചിത്രമുണ്ടായിരുന്നു. എന്നാല്‍ അതിലെ അശോകചക്ര.ിന് 16 സ്പോക്സേ ഉണ്ടായിരുന്നുള്ളൂ. അന്‍വറാണത് കണ്ടുപിടിച്ചത്. അക്കാര്യം എന്നോടു പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും അക്കാര്യം പ്രിന്‍സിപ്പാളെ അറിയിച്ചു. അദ്ദേഹം പറഞ്ഞത് ഇത് സൌദി അറേബ്യയല്ലെ ആരും ശ്രദ്ധിക്കില്ല എന്നാണ്. ഇനി സമയമില്ലാ.തിനാല്‍ മറ്റു പോംവഴിയൊന്നും അദ്ദേഹം ആലോചിച്ചതുമില്ല. ബംഗ്ളാദേശുകാരനായ അന്‍വറും ഇന്ത്യക്കാരനായ ഞാനും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഒന്നുകില്‍ ആ ബാനര്‍ ഒഴിവാക്കുക അല്ലെങ്കില്‍ അതില്‍ മാറ്റം വരു.ുക. ഞാന്‍ നീല മാര്‍ക്കര്‍ സംഘടിപ്പിച്ചു. അതില്‍ 8 സ്പോക്സ് കൂടുതല്‍ വരച്ചു ചേര്‍.ു. അടു.ു നിന്ന് നോക്കിയാല്‍ ഞാന്‍ വരച്ചു ചേര്‍. അഴികള്‍ വേറിട്ട് കാണാമായിരുന്നെങ്കിലും നമ്മുടെ ദേശീയ ബോധ.ിന്റെ നിഷ്കര്‍ഷകള്‍ നമ്മളില്‍നിന്ന് ചില ഒ.ുതീര്‍പ്പുകള്‍ ആവശ്യപ്പെടുന്നുണ്ട് എന്ന വസ്തുത ഒരു ചിത്ര.ിന്റെ സൌന്ദര്യ.ക്കാള്‍ ഉയരെയാണ് എന്ന് അന്‍വര്‍ എന്നെ ഓര്‍മ്മിപ്പിച്ചു. ദേശീയഗാനം നമ്മളില്‍ നിന്ന് ചുരുങ്ങിയത് 48 നിമിഷങ്ങളുടെ ദേശീയ അച്ചടക്കം ആവശ്യപ്പെടുന്നുണ്ട് എന്നതുപോലെ. അന്നും ഇന്നും എനിയ്ക്ക് ആനന്ദിന്റെ 'മരുഭൂമികള്‍ ഉണ്ടാകുന്നത്' എന്ന ഐതിഹാസിക നോവലിലെ ഒരു ഭാഗം ഒര്‍മ്മവരാറുണ്ട്. അത് ഏതാണ്ട് ഇങ്ങനെയാണ്. നിങ്ങള്‍ സ്റേറ്റിനെ അംഗീകരിക്കുന്നുവെങ്കില്‍ അത് ആവശ്യപ്പെടുന്ന നേര.് നിങ്ങളുടെ തുടയില്‍ നിന്ന് ഒരു റാ.ല്‍ മാംസം മുറിച്ചുകൊടുക്കാനുള്ള ഉ.രവാദി.വും നിങ്ങള്‍ക്കുണ്ട്.
ദിവസവും സ്കൂള്‍ അസംബ്ളിയുടെ അവസാനം എന്ന നിലക്കാണ് നമ്മുടെ ദേശീയഗാനം ആലപിക്കാറ്. ദേശ-ഭാഷ വ്യത്യാസമില്ലാതെ കുട്ടികളെല്ലാവരും അതില്‍ വലിയ താല്പര്യം കാണിച്ചിരുന്നു. ഒരു നാള്‍ ഒരു പാക്കിസ്താനി രക്ഷാകര്‍.ാവ് പ്രിന്‍സിപ്പാളിന്റെ അടു.ുവന്ന് തന്റെ മകളെക്കൊണ്ട് ഇത്യന്‍ ദേശീയഗാനം പാടിക്കുന്നതിലെ അനിഷ്ടം പ്രകടിപ്പിച്ചു. പാക്കിസ്ഥാനാണ് ഈ ഭൂമിയിലെ മഹ.ായ രാഷ്ട്രം എന്നു വിശ്വസിക്കുന്ന തനിയ്ക്കെങ്ങിനെ തന്റെ മകളെക്കൊണ്ട് ഇന്ത്യയെ പുകഴ്.ി പാടിക്കുന്നതിനെ അംഗീകരിക്കാനാവും എന്നതായിരുന്നു അദ്ദേഹ.ിന്റെ ന്യായമായ ചോദ്യം. അത് ന്യായമാണെന്ന് എനിക്കും തോന്നി. നമ്മള്‍ ഇന്ത്യക്കാര്‍ പാക്കിസ്ഥാനെ പുകഴ്.ി പാടുമോ? ഇല്ല. അതിനാല്‍ അയാളുടെ വാദം ന്യായീകരിക്കാവുന്നതു തന്നെ. ഇന്ത്യക്കാരല്ലാ. വിദ്യാര്‍ത്ഥികളെക്കൊണ്ട് ഇന്ത്യന്‍ ദേശീയ ഗാനം ആലപിപ്പിക്കേണ്ടതില്ല എന്ന തീരുമാനം എടുക്കുന്നത് അങ്ങനെയാണ്. പക്ഷെ അടു. ദിവസം തന്നെ മറ്റു ചില പാക്കിസ്ഥാന്‍ രക്ഷിതാക്കള്‍ എ.ി. അവരുടെ സമീപനം വ്യത്യസ്തമായിരുന്നു. തങ്ങളുടെ മക്കള്‍ക്ക് ഇന്ത്യന്‍ സ്കൂളില്‍ പഠിക്കാമെങ്കില്‍, സി ബി എസ് ഇ പാഠ്യപദ്ധതി പ്രകാരം പരീക്ഷ എഴുതാമെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ ദേശീയഗാനവും ചൊല്ലാമെന്നായി അവര്‍. എന്നാലും ഇനിയൊരു വിവാദം ഉണ്ടാകേണ്ടെന്നു കരുതി അവരുടെ താല്പര്യ. സ്കൂള്‍ പരിഗണിച്ചില്ല.
ബംഗ്ളാദേശ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്നതില്‍ പ്രശ്നമുണ്ടായിരുന്നില്ല. എന്നാലും പൊതുവില്‍ അന്യദേശീയതകളെ ഒഴിവാക്കിയ കൂട്ട.ില്‍ അവരും പെട്ടു. അന്‍വാറുല്‍ ഹഖ് ബംഗ്ളാദേശ് രക്ഷിതാക്കളുടെ പ്രതിനിധിയായിവന്നു. അദ്ദേഹം പറഞ്ഞു. ഞങ്ങളും നിങ്ങളും തമ്മിലെന്ത്? ബംഗ്ളാകുട്ടികള്‍ ജനഗണമന ചൊല്ലും. ഞങ്ങളെന്തിനു ചൊല്ലാതിരിക്കണം? ഞങ്ങളുടെയും നിങ്ങളുടെയും ചോര ഒന്നല്ലെ? ഇന്ത്യന്‍ ദേശീയഗാന.ിന്റെ ഉറവിടം തന്നെ ബംഗാളിഭാഷയല്ലെ. രബീന്ദ്രനാഥ ടാഗോറല്ലെ അതിന്റെ കര്‍.ാവ്. ആ വരികളുടെ അര്‍ത്ഥം ഞങ്ങള്‍ എല്ലാ ബംഗാളികള്‍ക്കും മനസ്സിലാകും. പക്ഷെ പല ഇന്ത്യക്കാര്‍ക്കും മനസ്സിലാകില്ല.
അന്‍വര്‍ പറഞ്ഞു. ഞങ്ങളുടെ ദേശീയഗാനവും രചിച്ചത് ടാഗോര്‍ തന്നെ. ടാഗോര്‍ രണ്ടു രാജ്യങ്ങളെ ദേശീയമായി, വൈകാരികമായി ബന്ധിപ്പിക്കുന്നു. രണ്ടു രാജ്യങ്ങള്‍. പക്ഷെ ഒറ്റ ദേശീയ കവി!
അല്ലാമാ ഇഖ്ബാല്‍ പറഞ്ഞത് ശരിതന്നെ. രാഷ്ട്രങ്ങള്‍ കവികളുടെ ഹൃദയ.ില്‍ ജനിക്കുന്നു. അവ പിന്നീട് രാഷ്ട്രീയക്കാരുടെ കൈകളില്‍ മരിക്കുന്നു.
ഈ സംഭവം വളരെ അടിസ്ഥാനപരമായ പല ചോദ്യങ്ങളും ഉയര്‍.ുകയുണ്ടായി. സഹവര്‍.ിത്വം വിധേയത്വമാണോ? പരസ്പരം പങ്കിടല്‍ സ്വത്വബോധ.ിന്റെ ആധാരശിലകളില്‍ വിള്ളല്‍ വീഴ്.ുന്നുണ്ടോ? സ്വന്തം ദേശീയസ്വത്വ.ിനപ്പുറം മറ്റൊരു ദേശീയസ്വത്വ. ഒരു തര.ിലും സ്വീകരിക്കില്ല എന്നത് ദൃഢദേശീയതയുടെ അടയാളമല്ലെ? അങ്ങനെയല്ലാതെ വരുമോ? എല്ലാ.ിനുമപ്പുറം സാര്‍വലൌകികതയാണോ യഥാര്‍ത്ഥ.ില്‍ അഭികാമ്യകാകേണ്ടത്?
വിട്ടുപോയ ദിക്കുകള്‍, അകല.ായി പോയ മനുഷ്യര്‍ അങ്ങനെ കാലങ്ങള്‍ക്കു ശേഷവും നമ്മുടെ ഹൃദയ.ിലും ചിന്തയിലും പ്രവര്‍.ിച്ചുകൊണ്ടിരിക്കും. അപ്പോള്‍ ഇന്ത്യക്കും പാക്കിസ്ഥാനും ബംഗ്ളാദേശിനും ഇടയില്‍ നമ്മള്‍ വരച്ച അതിരുകള്‍ക്കു മേല്‍ സ്നേഹ.ിന്റെ ഗാനം ഒഴുകും. സൌദി അറേബ്യയുടെ പട്ടാളനഗരമായ തബൂക്കിനെ പറ്റി ഓര്‍ക്കുമ്പോഴും അവിട. അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും ഭാഷകള്‍ ഇടകലര്‍ന്ന സ്നേഹഗാനം ഹൃദയ.ിലൂടെ ഒഴുകുന്നത് ഞാന്‍ അനുഭവിക്കുന്നുണ്ട്.
ആരും അകലങ്ങളിലേക്ക് പോയിട്ടില്ലെന്ന് ഉള്ളില്‍ ആരോ വിളിച്ചു പറയുന്നു. വാതില്‍ കടന്നുപോയവര്‍ വെളിയിലെ പൂന്തോട്ട.ില്‍, സ്വച്ഛന്ദമായി ഉലാ.ുകയാണ്. ആരും വിട്ടുപോയതായി തോന്നുന്നേയില്ല.
(ലേഖനം ഗള്‍ഫ് മാധ്യമത്തില്‍ 2011 റിപ്പബ്ളിക് ദിനത്തില്‍ വന്നത്)        
ഫോണ്ടിലെ തെറ്റുകള്‍ തിരുത്തി വായിച്ചാല്‍ എല്ലാവര്ക്കും നന്ന്
********

Friday 7 January 2011

ചരിത്രം സ്വയം ആവര്‍ത്തിക്കുന്നുണ്ടോ എന്നെനിക്കറിയില്ല

യെഹൂദ അമിച്ചായ്
(ജര്‍മന്‍ കവി. പിന്നീട് ജെറുസലെം നഗരത്തില്‍ താമസമാക്കുകയും പശ്ചിമേഷ്യന്‍ ശാന്തിക്കുവേണ്ടി എഴുതുകയും ചെയ്ത കവി)
വിവ: എം. ഫൈസല്‍


ചരിത്രം സ്വയം ആവര്‍ത്തിക്കപ്പെടുമോ
എന്നെനിക്കറിയില്ല.
എന്നാല്‍ എനിക്കറിയാം
നിനക്കതറിയില്ലെന്ന്.

ആ നഗരം വിഭജിക്കപ്പെട്ടത്
ഞാനോര്‍ക്കുന്നു.
യഹൂദര്‍ക്കും അറബികള്‍ക്കും
ഇടയില്‍ മാത്രമല്ല;
എനിക്കും നിനക്കുമിടയിലും,
നമ്മളൊരിക്കല്‍ ഒന്നിച്ചായിരുന്നപ്പോള്‍ .

നമ്മള്‍ തന്നെ അപായങ്ങളുടെ
ഗര്‍ഭാശയമുണ്ടാക്കി.
നമ്മള്‍ തന്നെ ജഡീകരിക്കുന്ന
യുദ്ധങ്ങളുടെ ഭവനമുണ്ടാക്കി.
മരവിപ്പിക്കുന്ന ഹിമശിലകള്‍ക്കൊണ്ട്
വിദൂര ഉത്തരദേശത്ത്
ഊഷ്മളമായ ദൃഡഭവനമുണ്ടാക്കിയ
ആളുകളെ പോലെ.

നഗരം സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു.
പക്ഷെ, നമ്മള്‍ ഒന്നിച്ചില്ല.
ഇപ്പോള്‍ ഞാനറിയുന്നു,
ചരിത്രം ആവര്‍ത്തിക്കപ്പെടുന്നില്ല  .
അത് നിനക്കറിയില്ലെന്ന്
എനിക്കറിയാമായിരുന്നു.